തിരുവനന്തപുരം: ടോൾ പിരിവ് നിർത്തിയത്തിന്റെ പേരിൽ പണം തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് തനിക്ക് നോട്ടീസ് ലഭിച്ചുവെന്ന് മന്ത്രി ജി സുധാകരൻ. കൊച്ചി സീപോർട്ട് – എയർപോർട്ട് റോഡിലെ മൂന്നു ടോളുകളിലെ പിരിവ് നവംബർ ഒന്ന് മുതൽ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ അവതരിപ്പിച്ച സബ്‌മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
19.53 കോടിയാണ് സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണത്തിന് ചെലവായത്. എന്നാൽ ടോൾ പിരിച്ചത് 29.28 കോടി രൂപയാണ്. പലിശ കുറച്ചാൽ തന്നെ മൂന്നുകോടിയോളം രൂപ അധികമാണ്. ഈ തുകയിൽ നിന്ന് കരാറുകാരന് കിട്ടിയതെത്രയെന്നു കണക്കില്ലെന്നും. എല്ലാ ടോൾ പിരിവും തട്ടിപ്പാണെന്നും മന്ത്രി പറഞ്ഞു. ടോൾ നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചു സർക്കാർ ആലോചിക്കുമെന്നും സർക്കാരിന് സാമ്പത്തികബാധ്യത വരാത്ത രീതിയിൽ ടോൾ പിരിവ് നിർത്തലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments