ജയ്പൂര്‍: റെയ്‌ഡ് നടത്താതിരിക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ആദായ നികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ വസതിയില്‍ സി.ബി.ഐ നടത്തിയ റെയ്ഡില്‍ 24 ലക്ഷത്തിന്റെ പുതിയ നോട്ടുകളും പിടിച്ചെടുത്തു. ജയ്പൂരിലെ ജാല്‍വറില്‍ ഇന്‍കം ടാക്സ് ഓഫീസറായിരുന്ന വിനയ് കുമാര്‍ മംഗള (42)യാണ് വെള്ളിയാഴ്ച രാത്രി പിടിയിലായത്.
ഇന്റലിജന്‍സ് ബ്യൂറോയിലെ മുന്‍ ഉദ്ദ്യോഗസ്ഥന്‍ കൂടിയായ പമ്പുടമ എസ്‍.എല്‍ യാദവ് നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. തന്റെ പെട്രോള്‍ പമ്പ് ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നും വിനയ് കുമാര്‍ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.
സിബിഐയുടെ നിർദേശം അനുസരിച്ച് വിനയ് കുമാറിന് പണം നൽകാമെന്ന് യാദവ് അറിയിച്ചു. തുടര്‍ന്ന് രാത്രി പണവുമായി ഓഫീസിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് എത്താൻ വിനയ് നിര്‍ദ്ദേശിച്ചു.പണം വാങ്ങിയ ഉടന്‍ അവിടെ നിന്നും കാറില്‍ രക്ഷപെട്ടെങ്കിലും സിബിഐ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് പരിശോധന നടത്തിയത്.
Post Your Comments