തൃച്ചി: തമിഴ്‌നാടിനെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ചത്ത എലിയെ വായിൽ വെച്ച് കര്‍ഷകരുടെ പ്രതിഷേധം. തൃച്ചി കലക്ട്രേറ്റ് ക്യാമ്പസിലായിരുന്നു പ്രതിഷേധം. ദാരിദ്ര്യം കാരണം ഞങ്ങള്‍ എലിയെ തിന്നാന്‍ നിര്‍ബന്ധിതരായി എന്നായിരുന്നു കർഷകർ അറിയിച്ചത്.
മഴകുറഞ്ഞതും കാവേരിയില്‍ നിന്നും ജലം വിതരണം ചെയ്യാന്‍ കഴിയാത്തതും കാരണം സംസ്ഥാനം മുഴുവന്‍ കൊടും വരള്‍ച്ചയിലാണെന്നും വിളവ് നശിച്ചതുകാരണം ചില കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. കര്‍ഷകരുടെ ദുരവസ്ഥയില്‍ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തിന് എതിരായാണ് തങ്ങളുടെ പ്രതിഷേധമെന്നും കർഷകർ അറിയിച്ചു.
Post Your Comments