ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ചെരുപ്പേറ്. ഹരിയാനയിലെ റോത്തക്കില്‍ നോട്ടു നിരോധനത്തിനെതിരായ റാലിയില്‍ പങ്കെടുക്കുമ്പോഴാണ് ആക്രമണമുണ്ടായത്. കെജ്രിവാള്‍ പ്രസംഗം തുടങ്ങിയ ഉടന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇരിക്കുന്ന ഭാഗത്ത് നിന്ന് ഒരാള്‍ ഷൂ എറിയുകയായിരുന്നു.
ചെരുപ്പേറിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും തങ്ങള്‍ക്കും ഇത്തരത്തില്‍ ചെയ്യാന്‍ അറിയാമെന്നും എന്നാല്‍ സംസ്കാരം ഇതിന് അനുവദിക്കുന്നില്ലെന്നും കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു.ദാദ്രി ജില്ലക്കാരനായ വികാസ് കുമാര്‍ എന്നയാളാണ് ചെരുപ്പെറിഞ്ഞത്.
ആം ആദ്മി പ്രവർത്തകർ ഇയാളെ പിടികൂടി മർദ്ദിച്ചു.ഇയാളെ പിന്നീട് പോലീസിന് കൈമാറി.മോദിക്കെതിരായി രൂക്ഷവിമര്‍ശനം ഉന്നയിച്ചായിരുന്നു കെജ്രിവാളിന്‍റെ പ്രസംഗം.മോദിക്ക് തന്നെ അഭിമുഖീകരിക്കാൻ ഭയമായതുകൊണ്ടാണ് അനുയായികളെ വിട്ടു ചെരുപ്പെറിയിക്കുന്നതെന്നു കെജ്‌രിവാൾ പറഞ്ഞു.
Post Your Comments