തിരുവനന്തപുരം: പേരൂര്‍ക്കടയിലെ ലോ അക്കാദമയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ സഹായം തേടി സി പി ഐ ആസ്ഥാനത്തെത്തിയ ലക്ഷ്മി നായർക്കും അച്ഛനും തിരിച്ചടി. എന്നാൽ എസ് എഫ് ഐ യുമായി മാത്രം ധാരണയുണ്ടാക്കിയത് അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. മൂന്നാഴ്ചയിലധികമായി തുടരുന്ന സമരത്തില്‍ നിന്ന് എഐഎസ്‌എഫും യുവജന സംഘടനയായ എഐവൈഎഫും പിന്മാറുന്നതിനായി സഹായം തേടിയാണ് കോളജ് ഡയറക്ടറായ നാരായണന്‍ നായരും സി പി ഐ സെക്രട്ടറിയുടെ സഹായം തേടിയത്.
സമരം അവസാനിപ്പിക്കുന്നതിന് എസ്‌എഫ്‌ഐയുമായി കോളജ് മാനേജ്മെന്റ് ഉണ്ടാക്കിയ കരാര്‍ അംഗീകരിക്കില്ലെന്നും എഐഎസ്‌എഫ് വ്യക്തമാക്കിയിട്ടുണ്ട്.അക്രമ സമരം നടത്തിയ എസ്‌എഫ്‌ഐയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയ ലോ അക്കാദമി കോളജ് മാനേജ്മെന്റിന്റെ തീരുമാനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കാനം വ്യക്തമാക്കിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.ഒപ്പം എത്രയും വേഗം വിദ്യാർത്ഥികളുമായി ചർച്ച ചെയ്തു പ്രശ്നം അവസാനിപ്പിക്കാൻ കാനം ആവശ്യപ്പെടുകയും ചെയ്തു എന്നാണ് വിവരം.
Post Your Comments