ബെംഗളൂരു: സെൽഫി ലോകത്തുനിന്ന് മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു അനുഭവം കൂടി. അപകടത്തില്‍ പരിക്ക് പറ്റി ചോര വാര്‍ന്ന് കിടന്നയാളെ സഹായിക്കാതെ ഫോണില്‍ ചിത്രമെടുക്കാൻ തിരക്കുകൂട്ടി ജനങ്ങള്‍. ബെംഗളൂരുവിലാണ് സംഭവം നടന്നത്. ഈ ദുരനുഭവം നേരിടേണ്ടി വന്നത് അന്‍വര്‍ അലി എന്ന 18കാരനാണ്. ഒരു സര്‍ക്കാര്‍ ബസിലേക്ക് യുവാവ് സഞ്ചരിച്ചിരുന്ന സൈക്കിള്‍ ഇടിക്കുകയായിരുന്നു. 25 മിനിറ്റ് നേരമാണ് ആരും സഹായിക്കാനെത്താതെ അൻവർ കിടന്നത്. പിന്നീട് ചോര വാര്‍ന്ന് യുവാവ് മരിച്ചു. ആരും അന്‍വറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ലെന്നും എല്ലാവരും അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താനാണ് ശ്രമിച്ചതെന്നും സഹോദരന്‍ റിയാസ് പ്രതികരിച്ചു. ആരെങ്കിലും ഒന്ന് സഹായിച്ചിരുന്നെങ്കില്‍ അന്‍വറിനെ രക്ഷപ്പെടുത്താമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്രയും ഭീകരമായ ഒരു അപകടം കണ്‍മുന്നില്‍ കണ്ടപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ജനങ്ങള്‍ തരിച്ച് നില്‍ക്കുകയായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി ഒരു ദേശീയ വാർത്ത ഏജൻസിയോട് പറഞ്ഞു. മൂന്ന് ദിവസം മുമ്പ് മൈസൂരുവിലും സമാനസ്വഭാവമുള്ള സംഭവം നടന്നിരുന്നു.
Post Your Comments