
കൊട്ടിയൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ വൈദികനായ ഫാദർ റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. കാനഡയിലേക്കും കർണാടകത്തിലേക്കും നഴ്‌സിംഗ് പഠനത്തിന്റെയും ജോലിയുടെയും പേരിൽ ഫാ. റോബിൻ പെൺകുട്ടികളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
മറ്റുപല വിദ്യാർത്ഥിനികളെയും ഇയാൾ ലൈംഗികാവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും അതിനാൽ വൈദികന്റെ ചെയ്തികൾ സമഗ്രമായി അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നറിഞ്ഞിട്ടും കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയധികൃതർ പീഡനവാർത്ത പുറത്തറിയിച്ചില്ലെന്നും ആശുപത്രിയുടെ നീക്കങ്ങളെയും അന്വേഷണത്തിൽ ഉൾപ്പെടുത്തി ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
Post Your Comments