NewsIndia

ബി.ജെ.പിയുടെ ജന്മശത്രുവായ സര്‍ദേശായി പോലും കേരളത്തില്‍ നിരന്തരമുണ്ടാകുന്ന സി.പി.എം ആക്രമണങ്ങളെ അപലപിക്കുന്നു

കെ.വി.എസ് ഹരിദാസ്‌

അവസാനം സാക്ഷാൽ രാജ്ദീപ് സർദേശായിയും ആർഎസ്എസായി എന്നാണോ കരുതേണ്ടത്. ചിലതൊക്കെ സംഭവിക്കുമ്പോൾ കാക്ക മലന്നുപറക്കും എന്ന് പഴയകാലത്ത് കാരണവന്മാർ പറഞ്ഞുകേട്ടിട്ടുണ്ട്. ഇതൊന്ന് നോക്കൂ. രാജ്ദീപ് സർദേശായിയുടെ ട്വീറ്റ് ആണ് ; അതും സഖാവ് സീതാറാം യെച്ചൂരിയോട് ഒരു നിർദ്ദേശം, അല്ല ആവശ്യമുന്നയിക്കൽ. violent attacks on RSS in Kerala must end: left goons in Kerala can’t get away because party is in power. Will @SitaramYechury act? ആർഎസ്എസിന് എതിരായ കേരളത്തിലെ മാർക്സിസ്റ്റ് അക്രമം അവസാനിപ്പിക്കണം; ഇടതുപാർട്ടികൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല, കാരണം അവരാണ് കേരളത്തിൽ ഭരണകക്ഷി. സീതാറാം യെച്ചൂരി ഇടപെടുമോ (അല്ലെങ്കിൽ നടപടിയെടുക്കുമോ)?. ഇതാണ് രാജ്ദീപ് സർദേശായി സീതാറാം യെച്ചൂരിയോട് പറയുന്നത്. അതിന്റെ ലിങ്ക് ആണിത് :

യുപിയിൽ ബിജെപി ജയിക്കുമെന്ന് കഴിഞ്ഞ ദിവസം രാജ്ദീപ് പറഞ്ഞത് വലിയ ചർച്ചാവിഷയമായിരുന്നു. തന്റെ ഈ നിലപാടിനുള്ള കാരണങ്ങൾ അദ്ദേഹം അന്ന് നിരത്തുകയും ചെയ്തു. ഇതൊക്കെ ആ മാധ്യമപ്രവർത്തകനിലെ മാറ്റമായി കാണാൻ പ്രേരിപ്പിക്കുമോ എന്നതറിയില്ല. നരേന്ദ്ര മോഡി അധികാരത്തിലേറിയ നാൾ മുതൽ പിന്നാലെ നടന്നു വേട്ടയാടിയവരിൽ പ്രമുഖനായിരുന്നു രാജ്ദീപ് സര്ദേശായിയും ഭാര്യ ഘോഷും. അവരുടെ അക്കാലത്തെ മോഡി വിരുദ്ധ പ്രസ്താവനകൾ പലതും ദേശവിരുദ്ധമായി തോന്നുകയും ചെയ്തിരുന്നു. ഇന്നിപ്പോൾ കേരളത്തിലെ സിപിഎം അക്രമം അദ്ദേഹം സ്വയം മുന്നോട്ട്‌ എടുത്തിട്ടത് അക്ഷരാർഥത്തിൽ അതിശയകരമായി. എന്തായാലും ഈ മാറ്റം ശ്രദ്ധിക്കേണ്ടതുതന്നെ. ഇടതുപക്ഷത്തേയും , കപട മതേതരവാദികളുടെയും വക്താവായിരുന്നു ഒരാൾ ഇന്നിപ്പോൾ സിപിഎം അക്രമം അവസാനിപ്പിക്കണമെന്ന് യെച്ചൂരിയോട് പറയുമ്പോൾ അതിൽ എന്തെല്ലാമോ ഉണ്ടാവണമല്ലോ……… അല്ലെ?.

shortlink

Related Articles

Post Your Comments

Related Articles


Back to top button