കണ്ണൂർ: തളാപ്പ് ഭജനമുക്കിൽ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ.സുശീൽകുമാർ ഉൾപ്പെടെ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പോപ്പുലർ ഫ്രണ്ട്-കാന്പസ് ഫ്രണ്ട് പ്രവർത്തകരായ മൂന്നുപേർ അറസ്റ്റിലായി. സംഭവത്തിൽ സിപിഎം ആണ് എന്ന് വെട്ടേറ്റവരും ആരോപിച്ചതിനാൽ നിരവധി സിപിഎം പ്രവർത്തകരെ പോലീസ് ചോദ്യം ചെയ്തിരുന്നു. കൂടാതെ സിപിഎം പ്രവർത്തകരായതുകൊണ്ടാണ് ഇവരെ അറസ്റ്റ് ചെയ്യാത്തതെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ കണ്ണൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ചും നടത്തിയിരുന്നു.
എന്നാൽ കേസ് വിശദമായി അന്വേഷിച്ച പോലീസ് സി സി ട്വ ക്യാമറകളിൽ ദൃശ്യങ്ങൾ പ്രകാരം പ്രതികളെ കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായത് പോപ്പുലർ ഫ്രണ്ട് ചാലാട് മേഖലാ പ്രസിഡന്റ് പയ്യാമ്പലം സ്വദേശി കെ.പി.ഷിറാസ് (28), ക്യാംപസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് എൽ.വി.മുഹമ്മദ് ജൻഫർ (23), മുണ്ടേരി സ്വദേശി മെഹറൂഫ് (20) എന്നിവരാണ്. ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്,സുശീൽകുമാർ, പി.വി.ശിവദാസൻ, എ.എൻ.മിഥുൻ എന്നിവരെ ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു, ഒരാൾ ഗുരുതരാവസ്ഥയിൽ ഇപ്പോഴും ചികിത്സയിലിരിക്കുകയാണ്.
പ്രതികൾ ചാലാട് ഭാഗത്തേക്ക് പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.കൂടാതെ കോളേജിൽ ഉണ്ടായ തർക്കത്തെ കുറിച്ച് അന്വേഷിച്ച പൊലീസിന് കൂടുതൽ നിർണ്ണായക വിവരം ലഭിച്ചു.പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് വളപട്ടണത്ത് ലോറി ഡ്രൈവറേയും ക്ലീനറേയും വെട്ടിപ്പരിക്കേൽപ്പിച്ചതും ഇവരുടെ സംഘമാണെന്ന് വ്യക്തമായി.ഇവർ സഞ്ചരിച്ച മൂന്ന് ഇരുചക്രവാഹനങ്ങളും പോലീസ് കണ്ടെടുത്തു. പരിശോധനയിൽ ഇവയിൽനിന്ന് രക്തക്കറയും ലഭ്യമായിട്ടുണ്ട്.വളപട്ടണത്ത് നടന്ന രണ്ട് അക്രമസംഭവങ്ങളിലും പ്രതികൾക്ക് പങ്കുള്ളതായി അന്വേഷണ സംഘം വെളിപ്പെടുത്തി.
Post Your Comments