Latest NewsNewsIndia

മരിച്ചുവെന്ന് കരുതി ചിതയൊരുക്കുന്നതിന് തൊട്ടുമുന്‍പ് നവജാത ശിശു കരഞ്ഞു

ജയ്പൂര്‍: മരിച്ചുവെന്ന് കരുതി ചിതയൊരുക്കുന്നതിന് തൊട്ടുമുന്‍പ് നവജാത ശിശു കരഞ്ഞു. രാജസ്ഥാനിലെ ബുന്ധി ജില്ലിയിലെ ഗവണ്‍മെന്റ് ആശുപത്രിയിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഡോക്ടര്‍മാര്‍ ആരും തന്നെ പ്രസവത്തിന് സമീപത്തുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കുഞ്ഞ് മരിച്ചുവെന്ന ആണ്‍ നഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരമാണ് കുഞ്ഞിനെ സംസ്‌കരിക്കാനൊരുങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി കുഞ്ഞിന്റെ ബന്ധുക്കള്‍ രംഗത്തെത്തി.

നഴ്‌സുമാരായിരുന്നു യുവതിയുടെ പ്രസവത്തിന് സഹായത്തിനെത്തിയത്. പ്രസവം കഴിഞ്ഞുടന്‍ കുഞ്ഞ് മരിച്ചുവെന്നായിരുന്നു ഒരു നഴ്‌സ് യുവതിയോട് പറഞ്ഞത്. കുഞ്ഞിനെ സംസ്‌കരിച്ചോളാന്‍ ഇയാള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വീട്ടില്‍ തിരിച്ചെത്തുന്നതുവെരെ കുഞ്ഞിന് യാതൊരു വിധ അനക്കവുമുണ്ടായിരുന്നില്ല. ചിതയൊരുക്കുന്നതിന് മുന്‍പാണ് കുഞ്ഞ് കരഞ്ഞത്.

സംഭവത്തില്‍ നഴ്‌സിനെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യ സ്ഥതി മോശമാണെന്ന് ആശുപത്രി ഡെപ്യൂട്ടി സുപീരിയന്‍ഡന്റ് പറയുന്നു. കുഞ്ഞ് മാസം തികയാതെയാണ് ജനിച്ചത്. തിരിച്ചുവരുമോ എന്ന കാര്യത്തില്‍ പ്രതീക്ഷ കുറമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കുഞ്ഞ് ജനിച്ച് ഉടന്‍ ഐസിയുവില്‍ പ്രവേശിച്ചിരുന്നുവെങ്കില്‍ ജീവന്‍ തിരിച്ചുകിട്ടാനുള്ള സാധ്യത ഉണ്ടാകുമായിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button