Latest NewsIndia

നിര്‍ഭയക്കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ ഇവിടെയുണ്ട്

നിര്‍ഭയ കേസില്‍ പ്രായപൂര്‍ത്തി ആകാത്തതിന്റെ പേരില്‍ കുറഞ്ഞ ശിക്ഷ ലഭിച്ച ഒരു കുട്ടിക്കുറ്റവാളിയുണ്ട്. ഇയാള്‍ ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ ഒരു റെസ്റ്റോറന്റില്‍ പാചകക്കാരനായി ജോലി ചെയ്യുകയാണ്. രാജ്യത്തെ ഞെട്ടിച്ച പീഡനം നടക്കുമ്പോള്‍ ഇയാള്‍ക്ക് പതിനെട്ട് വയസ് തികയാന്‍ മാസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. നിര്‍ഭയയുടെ ജനനേന്ദ്രിയത്തില്‍ കമ്പി കയറ്റിയതടക്കം ഏറ്റവും ക്രൂരത ചെയ്തത് ഇയാളാണ്.
നിര്‍ഭയ പീഡിപ്പിക്കപ്പെട്ട ബസിലെ ക്ലീനിംഗ് ജോലികള്‍ ചെയ്തിരുന്നത് ഇയാളാണ്. ജുവനൈല്‍ ഹോമില്‍ ഇയാള്‍ ഏറെ മര്യാദക്കാരനായി മാറിയിരുന്നതായി എന്‍.ജി.ഒ പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രായത്തിന്റെ ആനുകൂല്യത്തിലാണ് ഇയാള്‍ രക്ഷപെട്ടത്. 2015 ഡിസംബര്‍ 20ന് ജയില്‍മോചിതനായ ഇയാളെ ഒരു എന്‍.ജി.ഒ സംഘടനയാണ് ഏറ്റെടുത്തത്. കുറച്ച് ദിവസം എന്‍.ജി.ഒയുടെ സംരക്ഷണയില്‍ കഴിഞ്ഞ ഇയാളെ പിന്നീട് ദക്ഷിണേന്ത്യയിലേക്ക് മാറ്റി. ഇപ്പോള്‍ ഏതോ റെസ്റ്റോറന്റില്‍ പാചകക്കാരനായി ജോലി ചെയ്യുകയാണ്.

നിലവില്‍ ജോലി ചെയ്യുന്ന സ്ഥലത്ത് അധികമാര്‍ക്കും ഇയാളുടെ പശ്ചാത്തലം അറിയില്ല. പതിനൊന്നാം വയസില്‍ വീട് വിട്ട ഇയാള്‍ പിന്നീട് ഡല്‍ഹിയില്‍ എത്തുകയും പ്രതികളുമായി സൗഹൃദത്തിലാകുകയുമായിരുന്നു. മര്യാദക്കാരനായെങ്കിലും ഇയാളിപ്പോഴും ഇന്റെലിജന്‍സ് നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button