Latest NewsKerala

ടിപി സെന്‍കുമാര്‍ നിയമനം ; സുപ്രിം കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : ടിപി സെന്‍കുമാര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. കോടതിച്ചെലവിലേക്കായി അടയ്ക്കാന്‍ പറഞ്ഞ 25000 രൂപ പിണറായി വിജയന്‍ തന്റെ സ്വന്തം കൈയ്യില്‍ നിന്ന് അടയ്ക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍.

“സുപ്രിം കോടതി വിധി സര്‍ക്കാരിന്റെ ദുരഭിമാനത്തിനേറ്റ തിരിച്ചടിയെന്നും സെന്‍കുമാറിനെ അടിയന്തരമായി പൊലീസ് മേധാവി സ്ഥാനത്ത് പുനര്‍നിയമിക്കണമെന്നും” ചെന്നിത്തല ആവശ്യപ്പെട്ടു. ”സെന്‍കുമാറിന്റെ നിയമനം ഇന്നുതന്നെ നടപ്പിലാക്കണം. പൊലീസ് മേധാവി ആരെന്ന ചോദ്യത്തിന് പത്ത് ദിവസമായിട്ടും ഉത്തരം നല്‍കാനായിട്ടില്ലെന്നും,ശക്തമായ വിധി നല്‍കിയിട്ടും അനുസരിക്കാത്ത സര്‍ക്കാരിനേറ്റ തിരിച്ചടിയാണിതെന്നും” രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

”സുപ്രിം കോടതി വിധി സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയ അടിയാണെന്നും വിധി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് നിയമവിദഗ്ധര്‍ സര്‍ക്കാരിനെ ഉപദേശിച്ചിട്ടും അതുകേള്‍ക്കാതെ അടിസ്ഥാമില്ലാത്ത വാദങ്ങളുമായി സര്‍ക്കാര്‍ കോടതിയില്‍ പോവുകയായിരുന്നെന്നും” മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

”മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ അടിയാണ് കോടതിവിധിയെന്നും സര്‍ക്കാരിനേയും സംസ്ഥാനത്തേയും നാണം കെടുത്തിയ മുഖ്യമന്ത്രി രാജിവെക്കണമെന്നും” കെപിസിസി അധ്യക്ഷന്‍ എംഎം ഹസനും,”വിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണെന്ന്” കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരനും പ്രതികരിച്ചു.” സുപ്രിം കോടതി ഒരു സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ ത് നടപ്പിലാക്കാതെ മണ്ടന്‍ വാദങ്ങളുമായി കോടതിയെ സമീപിച്ചതിനാണ് പിഴ ലഭിച്ചതെന്നും,അത് മുഖ്യമന്ത്രി തന്നെ അടയ്ക്കണമെന്നും” കെപിസിസി ഉപാധ്യക്ഷന്‍ വിഡി സതീശന്‍ പറഞ്ഞു.

ഇത് കൂടാതെ സര്‍ക്കാരിനെതിര കടുത്ത പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം രംഗത്തെത്തി. കോടതി ഫൈന്‍ അടച്ച 25,000 രൂപയിലേക്ക് തന്റെ വക അഞ്ച് രൂപ എന്ന ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു ബല്‍റാമിന്‍റെ പരിഹാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button