രാജ്യമാകെ ഒറ്റ നികുതിക്ക് കീഴില്‍ കൊണ്ടുവരുന്ന ജിഎസ്‌ടി നടപ്പാക്കുമ്പോള്‍ വിനോദനികുതി കൂട്ടിയതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനെ തുടര്‍ന്ന് ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കുമ്പോൾ സിനിമാ മേഖലയിൽ ഇരട്ട നികുതി ചുമത്തില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടിക്കൊപ്പം വിനോദ നികുതി കൂടി ചുമത്താനായിരുന്നു നീക്കം. ഇതിനെതിരെ സിനിമാ സംഘടനകൾ ധനമന്ത്രിയെ കണ്ട് നടത്തിയ ചർച്ചയിലാണ് തോമസ് ഐസക് ഈ ഉറപ്പ് നൽകിയത്.
സിനിമയ്ക്ക് 28 ശതമാനം സേവന നികുതിയാണ് ഏർപ്പെടുത്തിയത്. ഇതിനെതിരെയാണ് സിനിമാ പ്രവർത്തകർ മന്ത്രിയെ സമീപിച്ചത്. നടന്മാരായ ദിലീപ്, ഇന്നസെന്റ്, സംവിധായകൻ കമൽ തുടങ്ങിയവരാണ് ധനമന്ത്രിയുമായി ചർച്ച നടത്തിയത്. വിനോദ നികുതി 28 ശതമാനമാക്കി ഉയര്‍ത്തിയ തീരുമാനം പ്രാദേശിക സിനിമാ മേഖലയെ തകര്‍ക്കുമെന്നു ധാരാളം വിമര്‍ശനം ഉയര്‍ന്നു വരുന്നുണ്ട്.
Post Your Comments