ബെംഗളൂരു: മകനെതിരെ അമ്മ മൊഴി കൊടുത്തതോടെ മരുമകൾക്ക് നാല് കോടി രൂപ ജീവനാംശമായി ലഭിച്ചു. കര്‍ണാടക മുന്‍മന്ത്രി അന്തരിച്ച എസ്.ആര്‍ കശപ്പനാവറിന്റെ മകന്‍ ദേവാനന്ദ് ശിവശങ്കരപ്പ കശപ്പനാവറിനോടാണ് കുടുംബകോടതി ഭാര്യയ്ക്ക് നാല് കോടി രൂപ നൽകാൻ നിർദേശിച്ചത്. അറുപത് ദിവസത്തിനുള്ളിൽ ഈ തുക നൽകാനാണ് നിർദേശം.
ശിവശങ്കരപ്പയും ഭാര്യയും തമ്മിലുള്ള വിവാഹമോചന ഹര്‍ജിയില്‍ മരുമകളെ ശിവശങ്കരപ്പയുടെ അമ്മ പിന്തുണയ്ക്കുകയായിരുന്നു. വിവാഹമോചനം അനുവദിക്കണമെന്നും ജീവനാംശമായി 4.85 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് ശിവശങ്കരപ്പയുടെ ഭാര്യ 2015ലാണ് കുടുംബ കോടതിയെ സമീപിച്ചത്. തുടർന്ന് തന്റെ മകന് മറ്റൊരു ഭാര്യയുണ്ടെന്നും ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും ശിവശങ്കരപ്പയുടെ അമ്മ കോടതിയില്‍ മൊഴി നല്‍കി. കന് ഏക്കര്‍ കണക്കിന് ഭൂമിയും ഖനന ബിസിനസും ഉണ്ടെന്നും വന്‍തുക വരുമാനമായി ലഭിക്കുണ്ടെന്നും ഇവർ വ്യക്തമാക്കി.
Post Your Comments