ഇസ്ലാമാബാദ്: നിരോധിക്കപ്പെട്ട പാക് ഭീകരൻ ഹാഫിസ് സയിദ് രാഷ്ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നു. ഹാഫിസ് സയിദ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു കൊണ്ടാണ് രാഷ്ട്രീയത്തിൽ ചുവടു വയ്ക്കുന്നത്. ഭീകരസംഘടനയായ ജമാത് ഉദ് ദവയുടെ പേരുമാറ്റി മില്ലി മുസ്ലിം ലീഗ് പാർട്ടി എന്ന പേരിലാണ് സയിദിന്റെ രാഷ്ട്രീയ പാർട്ടി രൂപീകരുന്നത്. യുഎസ് തലയ്ക്ക് 10 ദശലക്ഷം ഡോളർ വിലയിട്ടിരിക്കുന്ന ഭീകരനാണ് ഹാഫിസ് സയിദ്. ഈ വർഷം തുടക്കം മുതൽ ഇയാൾ പാക്കിസ്ഥാനിൽ വീട്ടുതടങ്കലിലാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ച ലഷ്കർ ഇ തോയ്ബ ഭീകരസംഘടനയുടെ ബുദ്ധികേന്ദ്രമായാണ് ഹാഫിസ് സയിദ് അറിയപ്പെടുന്നത്.
മതപണ്ഡിതനും ജമാത് ഉദ് ദവയുടെ ഒൗദ്യോഗിക മുഖവുമായ സൈഫുള്ള ഖാലിദ് പുതിയ പാർട്ടിയുടെ പ്രസിഡന്റാവും. പാക്കിസ്ഥാനെ യതാർഥ മുസ്ലിം-ക്ഷേമ രാഷ്ട്രമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൈഫുള്ള പറഞ്ഞു. സമാനമനസ്കരായ മറ്റു പാർട്ടികളുമായി കൈകോർക്കാൻ തയാറാണെന്നും സൈഫുള്ള പറഞ്ഞു.
Post Your Comments