Latest NewsIndiaNews

ദേര സച്ചാ സൗധയില്‍ മതിയായ രേഖകളില്ലാതെ 14 മൃതദേഹങ്ങള്‍

ചണ്ഡിഗഢ്: ഗുര്‍മീത് റാം റഹീമിെന്‍റ സംഘടനയായ ദേര സച്ചാ സൗധ മതിയായ രേഖകളില്ലാതെ 14 മൃതദേഹങ്ങള്‍ക്ക് ആശുപത്രിക്ക് കൈമാറി. സല്‍പ്രവൃത്തിയെന്ന നിലയില്‍ ഗുര്‍മീതിെന്‍റ അനുയായികള്‍ മൃതദേഹങ്ങള്‍ ആശുപത്രിക്ക് നല്‍കിയെന്നാണ് അറിയിച്ചിരിക്കുന്നത്.

മരിച്ച ആളുകളുടെ കുടുംബങ്ങളുടെ സമ്മതപത്രം വാങ്ങിയാണ് മൃതദേഹങ്ങള്‍ കൈമാറിയതെന്നും ദേരാ സച്ചായുടെ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു. ടൈംസ് ഒാഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ദേര സച്ചായുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിര്‍സയിലെ സ്വകാര്യ മെഡിക്കല്‍ കോളജായ ജി.സി.ആര്‍.ജി എന്ന സ്ഥാപനത്തിനാണ് മതിയായ രേഖകളില്ലാതെ മൃതദേഹങ്ങള്‍ കൈമാറിയിരിക്കുന്നത്. എന്നാല്‍ സമ്മതപത്രം നല്‍കിയെന്ന ഇവരുടെ വാദങ്ങള്‍ പൊലീസ് മുഖവിലക്കെടുത്തിട്ടില്ല.

വിഷയത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം തലവന്‍ ദീപക് കുമാര്‍ അറിയിച്ചു. അതേ സമയം, പൊലീസ് സിര്‍സയിലെ ഗുര്‍മീതിെന്‍റ ആസ്ഥാനത്തുള്ള പരിശോധന ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് നാണയങ്ങള്‍ ദേര സച്ചയുടെ ആസ്ഥാനത്ത് നിന്ന് കണ്ടെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button