മുംബൈ ; ഓടിത്തുടങ്ങിയ ട്രെയിനിൽനിന്നും പ്ലാറ്റ്ഫോമിനിടയിലേക്ക് വീണ സ്ത്രീയെ റെയിൽവെ പോലീസ് ജീവിതത്തിലേക്ക് വലിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി മുംബൈ സോപോര റെയിൽവെ സ്റ്റേഷനിൽ രാജസ്ഥാൻ സ്ഥദേശിയായ ലതാ മഹേശ്വരിയെയാണ് (55) ആർപിഎഫ് ഇൻസ്പെക്ടർ രക്ഷപ്പെടുത്തിയത്.
ലതാ മഹേശ്വരിയും മകളും ബോരിവ്ലിയിലെ വീട്ടിലേക്ക് പോകാൻ രാത്രി 9.15 ന് സ്റ്റേഷനിൽ എത്തി. ചർച്ച്ഗേറ്റിനുള്ള ട്രെയിൻ ഈ സമയം നീങ്ങിത്തുടങ്ങിയിരുന്നു. മഹേശ്വരിയുടെ മകൾ വനിതാ കമ്പാർട്ട്മെന്റിൽ ചാടിക്കയറി. മകളോടൊപ്പം മഹേശ്വരിയും ചാടി കേറാൻ ശ്രമിച്ചു. എന്നാൽ സാരി ധരിച്ചിരുന്ന മഹേശ്വരി ട്രെയിനിന്റെ ചവിട്ടുപടിയിലെ കമ്പിയിൽ പിടിച്ചെങ്കിലും നിലതെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ വീണു. ഇതിനിടെ വേഗം കൈവരിച്ച ട്രെയിൻ ഇവരെ വലിച്ചിഴിച്ച് നീങ്ങി.
ഈ സമയം പ്ലാറ്റ് ഫോമിലുണ്ടായിരുന്ന ആർപിഎഫ് ഇൻസ്പെക്ടർ ഗോപാൽകുമാർ റായ് ഓടിയെത്തി മഹേശ്വരിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചെടുത്തു. 20 അടിയോളം ട്രെയിൻ മഹേശ്വരിയെ വലിച്ചിഴച്ചെങ്കിലും ചെറിയ പരിക്കുകളോടെ മഹേശ്വരി അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി.
Post Your Comments