Latest NewsNewsInternational

അമേരിക്കയെ ദുഃഖത്തിലാഴ്ത്തി ടെക്സസിൽ വെടിവെയ്പ്പ് : 27 മരണം :നിരവധി ആളുകൾ ഗുരുതരാവസ്ഥയിൽ

വാഷിംഗ്ടണ്‍: അമേരിക്കയിലെ തെക്കന്‍ ടെക്സസിലുള്ള പള്ളിയിലുണ്ടായ വെടിവയ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു.വില്‍സണ്‍ കൗണ്ടിയിലെ ചെറു പട്ടണമായ സതര്‍ലാന്‍ഡ് സ്പ്രിംഗ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പ്രാദേശിക സമയം 11.30 നാണ് സംഭവം.പള്ളിയില്‍ ഞായറാഴ്ച കര്‍മങ്ങള്‍ നടന്നുകൊണ്ടിരിക്കവെ പുറത്തു നിന്നെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. 26കാരനായ ഡെവിന്‍ പട്രിക്ക് കെല്ലി എന്ന 26കാരന്‍ തോക്കേന്തി പള്ളിയിലേക്ക് ഓടി കയറുകയും ഒരു പ്രകോപനവും ഇല്ലാതെ പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുന്നവര്‍ക്ക് നേരെ തുരുതുരാ വെടി വയ്ക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കൂട്ടക്കുരുതി നടത്തിയ തോക്കുധാരിയെ പൊലീസ് വെടിവച്ച്‌ കൊല്ലുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഇയാള്‍ സ്വയം വെടിവച്ച്‌ മരിക്കുകയായിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്. സ്ഥലത്തിന്റെ പൂര്‍ണ നിയന്ത്രണം പോലീസും എഫ്ബിഐയും ഏറ്റെടുത്തു. സംഭവത്തില്‍ പരിക്കേറ്റവരുടെ എണ്ണം വ്യക്തമായിട്ടില്ല. അമേരിക്കയുടെ ചരിത്രത്തില്‍ ഒരു ദേവാലയത്തിലുണ്ടായ ഏറ്റവും ക്രൂരമായ വെടിവയ്പാണിത്.

ഡെവിന്‍ പി കെല്ല (26) എന്നയാളാണ് ഇതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ അഞ്ച് വയസുള്ളവര്‍ മുതല്‍ 72 വയസ്സുകാര്‍ വരെയുണ്ട്.സംഭവത്തില്‍ ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് നടുക്കം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button