Latest NewsNewsInternational

ഐഎസ് ഭീകരാക്രമണം; മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ചാനൽ പുനരാരംഭിച്ചു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഷംഷാദ് ടെലിവിഷൻ ചാനൽ ആസ്ഥാനത്ത് ഐഎസ് ഭീകരരുടെ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ഇരുപതിലേറെപ്പേർക്കു പരുക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. മൂന്നു മണിക്കൂറാണ് ആക്രമണം നീണ്ടു നിന്നത്. എന്നാൽ ഭീകരാക്രമണം അവസാനിച്ചതിനു തൊട്ടുപിന്നാലെ ചാനൽ സംപ്രേഷണം പുനരാരംഭിച്ചു. മാത്രമല്ല ഭീകരർക്കു മുന്നിൽ മുട്ടുമടക്കില്ലെന്നു പ്രഖ്യാപിച്ചു. ഭീകരാക്രമണം അവസാനിച്ചതായി ലോകത്തെ അറിയിച്ചത് മുറിവേറ്റു കെട്ടിവച്ച കൈയുമായി സ്ക്രീനിലെത്തിയ അവതാരകനാണ്.

തോക്കും ഗ്രനേഡുകളുമായി പൊലീസ് വേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. ഭീകരരെ അഫ്ഗാൻ സേന മൂന്നു മണിക്കൂർ ശ്രമത്തിനൊടുവിൽ തുരത്തി. തൊട്ടുപിന്നാലെ സ്ക്രീനിലെത്തിയ അവതാരകൻ ഇങ്ങനെ പറഞ്ഞു: ‘‘ആക്രമണം അവസാനിച്ചു. ഞങ്ങളെല്ലാം തിരിച്ചെത്തി. എല്ലാ മാധ്യമപ്രവർത്തകരും സഹപ്രവർത്തകരും ജോലി പുനരാരംഭിച്ചു.’’

ചാവേറുകളിലൊരാൾ സ്റ്റേഷൻ കവാടത്തിൽ സ്വയം സ്ഫോടനം നടത്തുകയും മറ്റൊരാൾ അകത്തു കടന്നു ജീവനക്കാരെ വെടിവയ്ക്കുകയുമായിരുന്നു. തുടർന്ന് അയാൾ മട്ടുപ്പാവിലേക്കു കയറി സുരക്ഷാ ഭടന്മാർക്കുനേരെ നിറയൊഴിച്ചു. രണ്ടിലേറെ അക്രമികളുണ്ടായിരുന്നുവെന്നു ചില ദൃക്സാക്ഷികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button