
സ്വര്‍ണ മെഡലിന് അപേക്ഷിക്കണമെങ്കില്‍ ‘സസ്യാഹാരി ആയിരിക്കണം’ എന്നും ‘മദ്യപാനി ആയിരിക്കരുത്’ എന്നുമുള്ള നിബന്ധനകള്‍ പുണെയിലെ സാവിത്രി ഫൂലെ സര്‍വകലാശാല അധികൃതര്‍ പിന്‍വലിച്ചു. സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സര്‍ക്കുലറിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് നിബന്ധന പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
സ്വര്‍ണ മെഡലും 1,20000 രൂപയുമടങ്ങുന്ന സ്കോളര്‍ഷിപ് സംഭാവന ചെയ്തിരിക്കുന്നത് പുണെയിലെ ഷേലാര്‍ കുടുംബമാണ്. ഈ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഇത്തരം നിബന്ധനങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും അവ പിന്‍വലിക്കാന്‍ അവരോടാവശ്യപ്പെടുമെന്നും പുണെ സര്‍വകലാശാല റെജിസ്ട്രര്‍ അരവിന്ദ് ഷാലിഗ്രാം വ്യക്തമാക്കി.
Post Your Comments