അഹമ്മദാബാദ്: സോളാർ വിഷയം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ചർച്ചാവിഷയമാകുന്നു. പ്രചരണ യോഗങ്ങളിലും സോഷ്യല്‍ മീഡിയകളിലും കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാൻ ബിജെപി ദേശീയ നേതൃത്വം ഗുജറാത്ത് ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ ഒ.രാജഗോപാലിന്റെയും വി.മുരളീധരന്റെയും നേതൃത്വത്തില്‍ പ്രത്യേകസംഘവും പ്രചരണത്തിനായി എത്തുന്നുണ്ട്.
കാല്‍ നൂറ്റാണ്ടിലേറെയായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ മോദിയും അമിത് ഷായും നേരിട്ടാണ് തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്നത്. അഭിപ്രായ സര്‍വേകളില്‍ ഗുജറാത്തും ഹിമാചലും ബി.ജെ.പി നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. സര്‍ക്കാറിനെതിരെ പ്രക്ഷോഭം നയിച്ച പട്ടേല്‍ സംവരണ പ്രക്ഷോഭനായകന്‍ ഹര്‍ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, എന്നിവര്‍ കോണ്‍ഗ്രസ്സിനു പിന്തുണ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് രംഗം കൊഴുത്തിരിക്കുകയാണ്.
Post Your Comments