തിരുവനന്തപുരം ; “സോളാർ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം ഒരാള്‍ തന്നെ ബ്ളാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്ന ഉമ്മൻചാണ്ടിയുടെ വെളിപ്പെടുത്തൽ ഏറെ ഗൗരവമുള്ളതെന്ന്” ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ”സംസ്ഥാനമുഖ്യമന്ത്രിയായിരിക്കെ ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യത ഉണ്ടായിരുന്ന ഒരാള്‍ ബ്ളാക്ക് മെയിലിംഗിനു വിധേയമായി എന്നത് ഒരു നിസ്സാര പ്രശ്നമായി കാണാൻ ആകില്ല. ആരാണ് മുഖ്യമന്ത്രിയെ ബ്ളാക്ക് മെയില്‍ ചെയ്തത്? ഇതുവഴി എന്താണ് അയാള്‍ നേടിയത്?” സുരേന്ദ്രൻ ചോദിച്ചു.
”ടീം സോളാറിനെ വഴിവിട്ടു സഹായിച്ചു എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള കേസ്സ്. അതിനാൽ ഈ ബ്ലാക്ക് മെയിലിംഗ് സംസ്ഥാനത്തെ ബാധിക്കുന്ന ഒരു കുററകൃത്യവുമായി ബന്ധപ്പെട്ടതാണെന്നാണ് വ്യക്തമാകുന്നത്. ഇതൊരു നിയമപ്രശ്നമാണ്. ബ്ളാക്ക് മെയിലിംഗിലൂടെ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയില്‍ നിന്ന് വഴിവിട്ട കാര്യങ്ങള്‍ നേടുന്നത് ഒരു കുററമല്ലേ?വെളിപ്പെടുത്തല്‍ പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടിയെ പോലീസ് ചോദ്യം ചെയ്യുന്നില്ല? പിണറായി വിജയന്‍ മൗനം പാലിക്കുന്നതെന്തുകൊണ്ട്? തുടങ്ങിയ ചോദ്യങ്ങളും” കെ സുരേന്ദ്രൻ ശക്‌തമായി ഉന്നയിക്കുന്നു.
അതുകൊണ്ടു സര്‍ക്കാര്‍ ഈ വിഷയം അടിയന്തിരമായി അന്വേഷണത്തിനു വിധേയമാക്കണം. അതോടൊപ്പം തന്നെ ഇക്കാര്യത്തില്‍ ഡിജിപിക്ക് പരാതി നല്‍കുമെന്നും . സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Post Your Comments