തിരുവനനത്തപുരം: 48 ക്രിമിനല്‍ കേസുകളുള്ള കേരളത്തിൽ ഏറ്റവും അധികം ക്രിമിനൽ കേസുള്ള സ്ത്രീ ആണ് ഇവർ. സോളാർ അഴിമതിയിലെ നായിക സരിതാ നായരാണ് ഈ സ്ത്രീ. ഇത്രയധികം കേസുള്ള സരിതയുടെ വെളിപ്പെടുത്തലിനെ ചൂണ്ടിയാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടെന്ന വിമര്‍ശനം കോണ്‍ഗ്രസ് ആരോപിച്ചു കഴിഞ്ഞു.വഞ്ചനാ കേസുകളാണ് ഭൂരിഭാഗവും.
തട്ടിപ്പികേസിലെ പ്രതിയായ സരിതയുടെ വാക്കിലെ വിശ്വാസ്യത കോടതിയിൽ ചോദ്യം ചെയ്യാൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനവും. പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നതിന് മുമ്പേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സരിതയുടെ പേരില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയത്ിരുന്നു. പിന്നീട് എഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയമിച്ചതോടെ 33 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
2006ല്‍ ഏറ്റുമാനൂര്‍ സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് .സംസ്ഥാനത്ത് ഏറ്റവുമധികം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വനിതയാണ് സരിത.ഇവർ പലപ്പോഴും മൊഴി മാറ്റിയിരുന്നതും കോടതിയുടെ ശ്രദ്ധയിൽ പെടുത്താനാണ് നേതാക്കളുടെ തീരുമാനം.
Post Your Comments