കണ്ണൂര്‍: മലയാളികള്‍ സിറിയയില്‍ എത്തിയതിനു സുപ്രധാന തെളിവ് കിട്ടിയെന്നു വെളിപ്പെടുത്തി പോലീസ് രംഗത്ത്. കണ്ണൂരില്‍ നിന്നും ഐഎസില്‍ ചേരാനായി പോയ വ്യക്തികളാണ് സിറിയില്‍ എത്തിയതു സംബന്ധിച്ചാണ് നിര്‍ണായക തെളിവുകൾ പോലീസിനു ലഭിച്ചത്. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ഷജിലിന്റെ ഭാര്യ ബന്ധുകളുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശമാണ് പോലീസിനു ലഭിച്ചത്. സിറിയയില്‍ നിന്നുമാണ് ഫോണ്‍ കോള്‍ എത്തിയത്. സിറിയയില്‍ ഷജില്‍ യുദ്ധത്തില്‍ വെടിയേറ്റു മരിച്ച വിവരമാണ് ഭാര്യ ബന്ധുക്കളെ അറിയിച്ചത്. ഡിവൈഎസ്പി പി.പി.സദാനന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിറിയയിലാണ് ഷജിലിന്റെ ഭാര്യയും രണ്ടു കുട്ടികളും എന്നു പോലീസ് വ്യക്തമാക്കി ഷജിലിന്റെ ഭാര്യ ഹഫ്‌സിയ വെടി കൊണ്ട ശേഷം വാഹനത്തിനു സമീപത്തേക്ക് വരുന്ന ഷജില്‍ മരിച്ചു വീഴുന്നത് കണ്ടതായി പറയുന്ന ശബ്ദസന്ദേശമാണ് പോലീസിനു കിട്ടിയത്. നിരവധി മലയാളി യുവതികളും കുട്ടികളും സിറിയില്‍ ഉണ്ട്. ഇവരില്‍ പലരുടെയും ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടു എന്നും പൊട്ടിക്കരഞ്ഞ് കൊണ്ട് ഹഫ്‌സിയ വെളിപ്പെടുത്തുന്നുണ്ട്.
വളപട്ടണം സ്വദേശി മനാഫ് എന്ന ഷജിലിന്റെ സുഹൃത്തിന്റെ ഫോണ്‍ സന്ദേശവും പോലീസിനു കിട്ടിയിട്ടുണ്ട്. നാട്ടിലെ സുഹൃത്തിനെയാണ് മനാഫ് വിളിച്ചത്. സിറിയയിലാണ് മനാഫ് ഇപ്പോള്‍. ഷജില്‍ നാട്ടില്‍ സുഹൃത്തിനു നല്‍കാനുള്ള പണം താന്‍ ഷജില്‍ മരിച്ചതിനാല്‍ തരാമെന്നാണ് മനാഫ് പറയുന്നത്. നാട്ടിലെ സുഹൃത്തിന്റെ ഗള്‍ഫിലെ അക്കൗണ്ട് നമ്പറും മനാഫ് ചോദിക്കുന്നുണ്ട്. പക്ഷേ അക്കൗണ്ട് വിവരങ്ങള്‍ സുഹൃത്ത് കൊടുത്തില്ല.
Post Your Comments