Latest NewsNewsIndia

അമിത് ഷായ്ക്കെതിരെയുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തിലെ യാഥാർഥ്യം വെളിപ്പെടുത്തി ദൃക്‌സാക്ഷികൾ

ന്യൂഡൽഹി: ബി.ജെ.പി.ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെയുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ട സിബിഐ. പ്രത്യേക കോടതി ജഡ്ജി ബ്രിജ്മോഹന്‍ ഹരികൃഷ്ണന്‍ ലോയയുടെ മരണത്തിലെ യാഥാർഥ്യം വെളിപ്പെടുത്തി ദൃക്‌സാക്ഷികൾ. ലോയയുടെ മരണത്തെക്കുറിച്ച്‌ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സും സിപിഎമ്മും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാളും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി.ഷായും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

ലോയയുടെ മരണത്തെക്കുറിച്ച്‌ അദ്ദേഹത്തിന്റെ സഹോദരിയെ ഉദ്ധരിച്ച്‌ കഴിഞ്ഞയാഴ്ച കാരവന്‍ മാസികയില്‍ വന്ന റിപ്പോര്‍ട്ട് ആയിരുന്നു ഇവർ അതിനായി കാട്ടിയിരുന്നതും. ലോയ 2014 ഡിസംബര്‍ ഒന്നിനാണ് നാഗ്പുരിലെ ആശുപത്രിയില്‍ വെച്ച ലോയ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിക്കുന്നത്. സഹപ്രവര്‍ത്തകയായ ജഡ്ജി സപ്ന ജോഷിയുടെ മകളുടെ വിവാഹവിരുന്നില്‍ പങ്കെടുത്ത് പിറ്റേന്നായിരുന്നു ഇത്. ഈ മരണം അസ്വാഭാവികമാണെന്നും പല സത്യങ്ങളും മൂടിവെക്കാന്‍ ശ്രമം നടന്നതായുമാണ് സഹോദരിയെ ഉദ്ധരിച്ച്‌ കാരവന്‍ റിപ്പോര്‍ട്ട് ചെയ്തത്.

ആശുപത്രിയിലെ ഇസിജി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്നും മരണശേഷം ജഡ്ജിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് അയച്ചപ്പോള്‍ ആരും അനുഗമിച്ചിരുന്നില്ലെന്നും കാരവന്‍ മാസിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് അന്ന് ലോയയെ പരിചരിച്ച ഡോക്ടര്‍മാരെയും സംഭവത്തിന് ദൃക്സാക്ഷികളായവരെയും ബന്ധുക്കളെയും നേരില്‍ക്കണ്ട് ഇന്ത്യന്‍ എക്സ്പ്രസ് അന്വേഷണം നടത്തുകയായിരുന്നു.

ബോംബെ ഹൈക്കോടതിയിലെ ജഡ്ജിമാരായ ഭൂഷണ്‍ ഗവായിയും സുനില്‍ ഷുക്രെയുമാണ് ആശുപത്രിയില്‍ അപ്പോഴുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്നാണ് മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ വേണ്ട സജ്ജീകരണങ്ങളൊരുക്കിയത്. മരണത്തെക്കുറിച്ച്‌ ഏതെങ്കിലും തരത്തിലുള്ള സംശയമുണ്ടാകേണ്ട ഒരു സാഹചര്യവുമില്ലെന്ന് ഇരുവരും പറയുന്നു. ലോയ അക്കാലത്ത് കേട്ടിരുന്നത് അമിത് ഷാ പ്രതിയായ ഷൊഹ്റാബുദീന്‍ ഷെയ്ഖ് വധക്കേസ്സാണെന്നതും മരണവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നായിരുന്നു ഇരുവരുടെയും നിലപാട്.

നവംബര്‍ 30-ന് രാത്രി രവിഭവന്‍ ഗസ്റ്റ് ഹൗസിലേക്ക് പോയ ലോയ, പുലര്‍ച്ചെ നാലുമണിയോടെയാണ് നെഞ്ചുവേദനയെടുക്കുന്നുവെന്ന് പറയുന്നത്. ജഡ്ജിമാരായ ശ്രീധര്‍ കുല്‍ക്കര്‍ണിയും ശ്രീരാം മധുസൂദന്‍ മോഡക്കും ഒപ്പമുണ്ടായിരുന്നു. ഇവര്‍ വിവരമറിയിച്ചതനുസരിച്ച്‌ പ്രാദേശിക കോടതിയിലെ ജഡ്ജി വിജയകുമാര്‍ ബദ്രെയും ഹൈക്കോടതിയിലെ നാഗ്പുര്‍ ബെഞ്ച് ഡപ്യൂട്ടി രജിസ്ട്രാര്‍ രൂപേഷ് രതിയും ചേര്‍ന്നാണ് ഡാന്‍ഡെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തന്റെ സ്വന്തം കാറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയില്‍ ഇസിജി എടുത്തിരുന്നില്ലെന്ന ലോയയുടെ സഹാദരിയുടെ വാദവും ആശുപത്രി രേഖകള്‍ തെറ്റാണെന്ന് തെളയിക്കുന്നു.

ഇസിജി എടുത്തിരുന്നതായി രേഖകളിലുണ്ട്. ഇസിജി റിസല്‍ട്ടും ആശുപത്രി രേഖകളിലുണ്ട്. 24 മണിക്കൂറും ട്രോമകെയര്‍ വിഭാഗം പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിതെന്ന് ഡാന്‍ഡെ ആശുപത്രി ഡയറക്ടര്‍ പിനാക് ഡാന്‍ഡെ പറഞ്ഞു. അഞ്ചുമണിയോടെയാണ് ലോയയെ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. റെഡിസന്റ് മെഡിക്കല്‍ ഓഫീസറാണ് അദ്ദേഹത്തെ പരിശോധിച്ചത്. ഇസിജി എടുത്തു ഹൃദ്രോഗമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഹൃദ്രോഗ ചികിത്സയ്ക്കുള്ള സൗകര്യം ലഭ്യമല്ലാത്തതിനാല്‍ കുറച്ചുകൂടി വലിയ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു.

തുടര്‍ന്ന് മെഡിട്രിന ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലേക്ക കൊണ്ടുവരുമ്പോള്‍ ലോയ ഏറെക്കുറെ മരണത്തോട് അടുത്തിരുന്നുവെന്ന് മെഡിട്രിന എംഡി സമീര്‍ പല്‍തേവാര്‍ പറഞ്ഞു. സിപിആറും ഡയറക്‌ട് കറണ്ട് ഷോക്കുമുള്‍പ്പെടെ നല്‍കിയെങ്കിലും രോഗിയെ തിരിച്ചുകൊണ്ടുവരാനായില്ലെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. മെഡിട്രിന ആശുപത്രിിലേക്കാണ് ജസ്റ്റിസ് ഗവായിയും ഷുക്രെയുമെത്തുന്നത്. ഹൈക്കോടതി രജിസ്ട്രാര്‍ വിളിച്ചറിയിച്ചതനുസരിച്ചാണ് താനെത്തിയതെന്ന് ഗവായ് പറഞ്ഞു. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ജഡ്ജിമാര്‍ പറയുന്നു.

തുടർന്ന് മൃതദേഹം ഏറ്റു വാങ്ങിയതും ആശുപത്രിയിലെ ഡോക്ടര്‍കൂടിയായ പ്രശാന്ത് രതിയാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് ന്യൂസ് ടീം കണ്ടെത്തി. തന്റെ അമ്മാവനായ രുക്മേഷ് പന്നലാല്‍ ജക്കോട്ടിയ വിളിച്ചറിയിച്ചതനുസസരിച്ചാണ് താന്‍ ആശുപത്രിയിലെത്തിയതെന്ന് ഡോ. രതി പറയുന്നു. തനിക്ക് അങ്ങനെയൊരു ബന്ധുവില്ലെന്ന് ലോയയുടെ അച്ഛന്‍ പറയുന്നതായി കാരവന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിനെ എതിർക്കുന്ന ന്യൂസ് ആയിരുന്നു അത്. ഇതിനെയെല്ലാം പാടെ തിരസ്കരിക്കുന്ന റിപ്പോർട്ട് ആണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തു വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button