Latest NewsIndiaNews

ബലാത്സംഗം നടത്തിയ ഡോക്ടറെ ഭാര്യ കുടുക്കി

മുംബൈ : ബലാത്സംഗം നടത്തിയ ഡോക്ടറെ ഭാര്യ കുടുക്കി. മുംബൈയിലെ ഗൈനക്കോളജിസ്റ്റ് അജയ് സിങ്ങിനെയാണ് ഭാര്യ കുടുക്കിയത്‌. ഇദ്ദേഹത്തെ
പോലീസ് അറസ്റ്റ് ചെയ്തത് സഹപ്രവര്‍ത്തകയായ ഡോക്ടറെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ്.

ഭാര്യയും ഡെര്‍മറ്റോളജിസ്റ്റുമായ ഡോ. ശ്വേതയ്ക്ക് ഭര്‍ത്താവിനു പരസ്ത്രീ ബന്ധമുണ്ടെന്ന സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന ശ്വേത ഭര്‍ത്താവിനു പ്രത്യേകമായ മൊബൈല്‍ സമ്മാനം നല്‍കി. ഇതില്‍ സ്‌പൈ വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. ഇതു മുഖേന ശ്വേത അജയ് സിങ്ങിന്റെ കാളുകളും മെസേജുകളും ചോര്‍ത്തി.

കേസിനു ആസ്പദമായ സംഭവം നടന്ന ഒക്ടോബര്‍ 20 നു അജയ് സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറിനു ഒപ്പം മദ്യപിച്ചു. അതിനു ശേഷം മറൈന്‍ ഡ്രൈവിലേക്ക് പോയി. തിരിച്ച് പോകമെന്നു യുവതി പറഞ്ഞപ്പോള്‍ മദ്യപിച്ചതിനാല്‍ താന്‍ വീട്ടില്‍ കൊണ്ടു പോയി വിടാമെന്നു അജയ് പറഞ്ഞു.

അവിടെ എത്തിയ അജയ് തനിക്ക് തീര സുഖമില്ല ഇവിടെ ഇന്നു തങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. നിര്‍ബന്ധം വര്‍ധിച്ചപ്പോള്‍ വനിതാ ഡോക്ടര്‍ അതിനു അനുവാദം കൊടുത്തു. അജയ് ഹോളിലെ സോഫയില്‍ കിടന്ന് ഉറങ്ങണമെന്ന കാര്യവും അവര്‍ അറിയിച്ചു.

പിന്നീട് ഉറങ്ങനായി ബെഡ്‌റൂമിലേക്ക പോയ വനിതാ ഡോക്ടറെ അജയ് വാതിലിന് മുട്ടിവിളിച്ചു. വാതില്‍ തുറന്ന യുവതിയെ കീഴ്‌പ്പെടുത്തി ബലാത്സംഗം ചെയ്തു. പിന്നീട് രാവിലെ അജയ് രക്ഷപ്പെട്ടു.

പക്ഷേ മദ്യലഹരി വിട്ടു മാറിയപ്പോഴാണ് താന്‍ ബലാത്സംഗം ചെയ്യപ്പെട്ട കാര്യത്തില്‍ യുവതിക്കു ബോധം വന്നത്. ഇതിനെ തുടര്‍ന്ന യുവതി അജയ് സിങ്ങിനെ വിളിച്ച ക്ഷോഭിച്ച് സംസാരിച്ചു. ഇതു സ്‌പൈവെയര്‍ വഴി അറിഞ്ഞ ശ്വേത യുവതിയെ സഹായിക്കാമെന്നും അറിയിച്ചു. പക്ഷേ ബലാത്സംഗം ചെയ്യപ്പെട്ട യുവതി ഇതു നിരസിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനു ശേഷം തന്റെ പക്കല്‍ ഉള്ള തെളിവ് ശ്വേത പോലീസിനു നല്‍കിയതോടെ ഭര്‍ത്താവ് അറസ്റ്റിലായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button