ദുബായ്: ദുബായിൽ പെണ്‍വാണിഭത്തിനിരയാക്കിയിരുന്ന പതിനെട്ടുകാരിയെ പോലീസ് രക്ഷപെടുത്തി. സംഭവത്തിൽ ബംഗ്ലാദേശുകാരനെതിരെ കേസെടുത്തു. 44 വയസ്സുളള പ്രതിക്കെതിരെ മനുഷ്യക്കടത്തിനും കേസെടുത്തു. ബംഗ്ലദേശ് സ്വദേശിനിയായ പെൺകുട്ടിയെ ഒരു ഫ്ലാറ്റിൽ നിന്ന് ദുബായ് പൊലീസിന്‍റെ രഹസ്യസംഘം രക്ഷിക്കുകയായിരുന്നു.
പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയും ചൈനീസ് യുവതിയുമായി ചേർന്ന് ഫ്ലാറ്റിൽ പെൺവാണിഭം നടത്തുകയുമായിരുന്നു. ഇവിടെ എത്തുന്ന പുരുഷന്‍മാരില്‍ നിന്ന് 100 ദിര്‍ഹം വാങ്ങിയാണ് ഇടപാട് നടത്തിയിരുന്നത്. അൽ ഖ്വായിസിലെ ഈ മേഖലയിൽ ദുബായ് പൊലീസിന്‍റെ രഹസ്യ സംഘം സെപ്തംബർ 23നാണ് റെയ്ഡ് നടത്തിയത്. അന്വേഷണത്തിനിടെ തന്നെ 2018 ഫെബ്രുവരിയിൽ വിസിറ്റിങ് വിസയിലാണ് നാട്ടിൽ നിന്നും കൊണ്ടുവന്നതെന്ന്. ജോലി വാഗ്ദാനം ചെയ്ത് ദുബായിൽ എത്തിച്ച ശേഷം പെൺകുട്ടിയെ ഉപയോഗിച്ച് അനാശാസ്യം നടത്തുകയായിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് ഫ്ലാറ്റിലേക്ക് കൊണ്ടുപോയ പെണ്‍കുട്ടിയെ അവിടെവെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇപ്പോൾ നീ ജോലി ചെയ്യാൻ തയാറായെന്നും ദിവസവും 4–5 പുരുഷൻമാർ വരുമെന്നും അയാൾ പറഞ്ഞുവെന്ന് പെൺകുട്ടി മൊഴി നല്‍കി. 1500 ദിര്‍ഹം മാസത്തോറും നാട്ടിലുളള അമ്മയ്ക്ക് പ്രതി അയക്കും. താനുമായും പ്രതി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
Post Your Comments