ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും സത്രീകളും കുട്ടികളുമടക്കം 16 പേര്‍ക്ക് പരിക്കേറ്രു. പശ്ചിമബംഗാളില്‍ നടന്ന റാലിയിൽ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈതാനത്തിന് പുറത്ത് കാത്തുനിന്നവര്‍ വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് തിക്കിനും തിരക്കിനുമിടയാക്കിയത്. സ്ഥിതിഗതി നിയന്ത്രിക്കാന്‍ കഴിയാതായതോടെ പ്രധാനമന്ത്രി മോദി പ്രസംഗം ചുരുക്കുകയും മറ്റൊരു റാലിയില്‍ പങ്കെടുക്കേണ്ടതിനാല്‍ വേദിയില്‍നിന്ന് പോവുകയാണെന്ന് അറിയിക്കുകയും ചെയ്തു.
തിക്കും തിരക്കും ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി സ്ത്രീകള്‍ കുഴഞ്ഞുവീണുവെന്നും അവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്. മൈതാനത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികം പേര്‍ റാലിക്കെത്തി. സംഭവത്തില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു
Post Your Comments