നാഗര്‍കോവില്‍: സരിത എസ് നായര്‍ തമിഴ് രാഷ്ട്രീയത്തിലേക്ക് കടക്കാനൊരുങ്ങുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ആര്‍കെ നഗര്‍ എംഎല്‍എയായ ടിടിവി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴക’ത്തില്‍ ചേരാനാണു സരിത താല്‍പര്യം പ്രകടിപ്പിച്ചതായി പാര്‍ട്ടിയുടെ നേതാക്കളിലൊരാളായ കെ.ടി. പച്ചമാലിനെ സരിത അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍. ഇരുവരും തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വെച്ച് ചര്‍ച്ച നടത്തിയ വാര്‍ത്തയും ചില പാര്‍ട്ടിനേതാക്കള്‍ക്കൊപ്പം നിൽക്കുന്ന ഫോട്ടോയും ശനിയാഴ്ച തമിഴ്നാട്ടിലെ ഒരു സായാഹ്നപത്രമാണ് പ്രസിദ്ധീകരിച്ചത്. വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നാണുണ്ടാകുകയെന്നും അണ്ണാഡിഎംകെ എംഎല്‍എ കൂടിയായ പച്ചമാല്‍ വ്യക്തമാക്കി.
നാഗര്‍കോവില്‍ തമ്മത്തുകോണത്തു വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെ ഷാള്‍ അണിയിച്ച സരിത പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹത്തിനു പിന്നിലെ കാരണവും വ്യക്തമാക്കിയതായാണു സൂചന.
സോളാര്‍ കേസില്‍ ജാമ്യം ലഭിച്ച ശേഷം സരിത പ്രവര്‍ത്തനമേഖല തമിഴ്‌നാട്ടിലേക്കു മാറ്റിയിരുന്നു. കന്യാകുമാരി തക്കലയില്‍ ചെറുകിട വ്യവസായത്തിനായിരുന്നു ശ്രമം. കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തായിരുന്നു താമസം. ഇതിനിടെ വ്യവസായം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസില്‍ നിന്നു ചില തിരിച്ചടികള്‍ നേരിട്ടതായി സൂചനയുളളതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments