കൊല്ലം: ഇന്നലെ കൊല്ലത്ത് കടയ്ക്കല്‍ എഎം ബഷീറിനെ കുത്തിക്കൊന്നത് സിപിഐ എം പ്രവര്‍ത്തകനായത് കൊണ്ട് മാത്രമെന്ന് ബഷീറിന്റെ സഹോദരന്‍ സലാഹുദീന്‍. പതിറ്റാണ്ടുകളായി നാട്ടിലെ ജനങ്ങളുടെ എല്ലാവിധ പ്രശ്‌നങ്ങളിലും ഇടപെടുകയും മാതൃകാപരമായ തീര്‍പ്പുകളിലൂടെ നാടിന്റെയാകെ അംഗീകാരം നേടുകയും ചെയ്‌ത സി പി ഐ എം പ്രവര്‍ത്തകനായിരുന്നു ബഷീർ എന്നും അദ്ദേഹം പറഞ്ഞു.
വലിയ എതിര്‍പ്പ് ഷാജഹാന്റെയും കോണ്‍ഗ്രസ് പഞ്ചായത്ത് നേതൃത്വത്തിന്റെയും ഭാഗത്ത് നിന്നും ബഷീറിന് നേരെയുണ്ടായിരുന്നു. എങ്കിലും അവര്‍ ഇങ്ങിനെ ചെയ്യുമെന്ന് കരുതിയിരുന്നില്ല എന്നും സലാഹുദീന്‍ പറഞ്ഞു.
കൊലപാതകത്തിൽ കോൺഗ്രസ്സിന്റെ പങ്ക് വെളിപ്പെടുത്തുന്നതാണ് ചിതറ പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റേതടക്കമുള്ള പ്രതികരണങ്ങളെന്നും സലാഹുദീന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ബഷീറിന്റെ വീട്ടിലെത്തിയാണ് പ്രതി കൃത്യം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് ചിതറ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Post Your Comments