ലക്നൗ : ബുലന്ദ്ഷഹറിലെ ഇൻസ്‌പെക്ടർ സുബോധ് കുമാറിന്റെ ആൾകൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 38 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സുബോധിനെ അഞ്ച് പേര്‍ ചേര്‍ന്ന് വളയുകയും ഇതില്‍ ഒരാള്‍ അദ്ദേഹത്തെ വെടിവെക്കുകയുമായിരുന്നെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2018 ഡിസംബർ മൂന്നിനായിരുന്നു ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറിൽ ആൾക്കൂട്ട ആക്രമണം നടന്നത്. സംഘർഷത്തിൽ സുബോധ് കുമാര്‍ സിംഗ് അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു.
ബജ്‌റംഗ്ദൾ നേതാവ് യോഗേഷാണ് പശുവിനെ കൊന്നെന്ന് ആരോപിച്ച് വ്യാജ പരാതി നൽകിയത്.പരാതിയിൽ അന്വേഷണം നടത്താനെത്തിയ സുബോധ് കുമാറുമായി യോഗേഷ് വാക്ക് തർക്കത്തിലായി. തുടർന്ന് ആള്‍ക്കൂട്ടത്തിന്‍റെ അക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുബോധ് കുമാര്‍ സിംഗിനെ അദ്ദേഹത്തിന്റെ തോക്ക് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments