KeralaLatest News

പെരിയ ഇരട്ടക്കൊലപാതകം; ക്രൈംബ്രാഞ്ച് സംഘത്തില്‍ അഴിച്ചുപണി

കാഞ്ഞങ്ങാട്:  പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തില്‍ അഴിച്ചുപണി. കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന പോലീസ് മേധാവി മുഹമ്മദ് റഫീഖിനെയാണ് സംഘത്തില്‍ നിന്നും മാറ്റിയത്. പകരം കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി. കെ. സാബു മാത്യുവിനെ നിയമിച്ചു.

ഷാജിജോസ്, പി.എം. പ്രദീപ് എന്നീ ഡിവൈ.എസ്.പി.മാരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ ഷാജി ജോസിനെ മാറ്റി. കോട്ടയം ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ രാജപ്പന്‍, നീലേശ്വരം ഇന്‍സ്‌പെക്ടര്‍ പി. നാരായണന്‍, കണ്ണൂര്‍ ഐ.ജി. ഓഫീസിലെ എസ്.ഐ. ജയചന്ദ്രന്‍ എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി. 21 അംഗങ്ങളാണ് പുതുക്കിയ സംഘത്തിലുള്ളത്. അന്വേഷണം സി.പി.എം. നേതാക്കളിലേക്ക് എത്തുന്നുണ്ടെന്ന സൂചന കിട്ടിയതിനാലാണ് ഉദ്യോഗസ്ഥരെ മാറ്റിയതെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് ആദ്യദിവസംതന്നെ കൃപേഷിന്റെയും ശരത്ത്ലാലിന്റെയും വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും ശരത്ത്ലാലിന്റെ അച്ഛന്‍ സത്യനാരായണനും ഒന്നിലേറെ സി.പി.എം. നേതാക്കളുടെ പേരുകളും പറഞ്ഞു. ഇതെല്ലാം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസിന്റെ പ്രത്യേകസംഘത്തില്‍നിന്ന് രണ്ടാംദിവസംതന്നെ ഡിവൈ.എസ്.പി. രഞ്ജിത്തിനെ മാറ്റിയത് വിവാദമായിരുന്നു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ ചീഫ്സെക്രട്ടറിക്കും ഡി.ജി.പി.ക്കും കഴിഞ്ഞദിവസം കത്തയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button