കൊല്ലം: അധ്യാപികമാരുടെ മൂത്രപ്പുരയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയതായി സംശയം. കൊട്ടാരക്കര താലൂക്കിലെ ഒരു അംഗൻവാടിയിലാണ് സംഭവം. മുപ്പത്തഞ്ചിലേറെ അംഗന്‍വാടി അധ്യാപികമാരുടെ മേഖലായോഗം ഇവിടെ വെച്ച് നടന്നിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള യോഗമാണ് അംഗന്‍വാടിയില്‍ വെച്ച് നടന്നത്. ഇതിനിടെ ശുചിമുറിയില്‍ പോയ ഒരു അധ്യാപിക ചൂലിനടിയിൽ ഒളിപ്പിച്ച രീതിയിൽ പ്രവര്‍ത്തന സജ്ജമായ നിലയിലുള്ള വൈഫൈ മോഡം കണ്ടെത്തി. എന്നാല്‍ ഒളി ക്യാമറ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂത്രപ്പുരയുടെ മറ്റൊരു വശത്ത് ഒളിക്യാമറ വച്ചശേഷം മോഡം വഴി ദ്യശ്യങ്ങള്‍ തത്സമയം ആരോ വീക്ഷിച്ചിരുന്നതായാണ് സംശയിക്കുന്നത്. കൊട്ടാരക്കര പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ എത്തി മോഡം കൊണ്ടുപോയി. എന്നാല്‍, ജനപ്രതിനിധിയായ ഒരു നേതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം എത്തി മോഡം തിരികെ വാങ്ങിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.
Post Your Comments