വാഷിംഗ്ടൺ: സംയുക്ത സൈനികാഭ്യാസം അവസാനിപ്പിച്ച് അമേരിക്കയും ദക്ഷിണകൊറിയയും. ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളുടേയും പ്രതിരോധമന്ത്രിമാർ ചര്‍ച്ച നടത്തി. ഉത്തരകൊറിയയെ സമ്പൂർണ ആണവ നിരായുധീകരണത്തിന് പ്രേരിപ്പിക്കാനാണ് നടപടിയെന്നാണ് വിവരം. എന്നാല്‍ ദക്ഷിണകൊറിയയിലുള്ള അമേരിക്കൻ സൈനികരെ തിരിച്ചുവിളിക്കില്ലെന്ന് പെന്റഗൺ വ്യക്തമാക്കി.
അതേസമയം സ്ഥിരമായി സൈനികാഭ്യാസം നിർത്താനാണോ തീരുമാനമെന്നത് വ്യക്തമായിട്ടില്ല. അതേസമയം ഇരുരാജ്യങ്ങളുടേയും തീരുമാനത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. അമേരിക്കയും ദക്ഷിണകൊറിയയും യോജിച്ചുകൊണ്ട് ഉത്തരകൊറിയയ്ക്കെതിരെ നടത്തുന്ന നീക്കങ്ങളുടെ മുനയൊടിക്കുന്നതാകും തീരുമാനമെന്നാണ് വിമര്‍ശനം.
അതേസമയം അമേരിക്കയുടെ 30,000ലേറെ സൈനികർ സംയുക്തസൈനികാഭ്യാസത്തിനായി ദക്ഷിണകൊറിയയിൽ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിൽ ആണവനിരീയൂധീകരണം സംബന്ധിച്ച് ചര്‍ച്ച നടത്തിയെങ്കിലും പിരിഞ്ഞു.
Post Your Comments