KeralaLatest News

സൂക്ഷ്മ പരിശോധന വൈകിയേക്കും; വോട്ടര്‍ പട്ടികയില്‍ അവസാനനിമിഷം അപേക്ഷിച്ചത് ലക്ഷകണക്കിന് ആളുകള്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസാന നിമിഷം ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചത് 7.76 ലക്ഷം ആളുകള്‍. ജനുവരി ഒന്നിനു 18 വയസ്സ് പൂര്‍ത്തിയായവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി ഉല്‍സാഹിച്ചതോടെയാണ് ഇത്രയേറെ പേര്‍ റജിസ്റ്റര്‍ ചെയ്തതെന്നാണു കരുതുന്നത്. ജനുവരി 30 വരെയാണ് നേരിട്ടു പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നത്. അതിനു ശേഷം മാര്‍ച്ച് 25 വരെ ഓണ്‍ലൈന്‍ വഴി പേരു ചേര്‍ക്കാന്‍ സൗകര്യമൊരുക്കി. ഈ സൗകര്യമാണ് 7 ലക്ഷത്തിലേറെ പേര്‍ പ്രയോജനപ്പെടുത്തിയത്. ഓണ്‍ലൈന്‍ വഴി ഇത്രയേറെപ്പേര്‍ ഒന്നിച്ചു പേരു ചേര്‍ക്കുന്നത് കേരളത്തില്‍ ആദ്യമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചും ഓണ്‍ലൈന്‍ റജിസ്‌ട്രേഷനില്‍ കേരളം മുന്‍നിരയിലാണ്.

റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രതീക്ഷിച്ചതിലും വര്‍ധിച്ചതിനാല്‍ സൂക്ഷ്മപരിശോധന വൈകാനിടയുണ്ട്. ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ച രേഖകളുടെ പരിശോധനയ്ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും നാലിനകം അന്തിമപട്ടിക പൂര്‍ത്തിയാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. ഇവരുടെ സൂക്ഷ്മപരിശോധന നാലിനകം പൂര്‍ത്തിയാകും. 6 ലക്ഷം പേരെങ്കിലും യോഗ്യരായാല്‍ അന്തിമ പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണം ഇപ്പോഴത്തെ 2.54 കോടിയില്‍ നിന്ന് 2.6 കോടിയിലേക്കെത്തും. ഓരോ മണ്ഡലത്തിലും നിലവിലുള്ള വോട്ടര്‍ പട്ടികയേക്കാള്‍ ശരാശരി 30,000 വോട്ടുകളുടെയെങ്കിലും വര്‍ധനയുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button