തിരുവനന്തപുരം : പ്രളയവുമായി ബന്ധപ്പെട്ട അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഡാമുകൾ പ്രളയ നിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്ന വാദം തെറ്റ്. മുന്നറിയിപ്പ് ഇല്ലാതെ ഡാമുകള്‍ തുറന്നതല്ല പ്രളയകാരണം. കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത് അമിക്കസ്ക്യൂറിയല്ല. സര്‍ക്കാരിലെ ബന്ധപ്പെട്ടവരുമായി അഭിപ്രായം പോലും ചോദിക്കാതെയാണ് അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് അന്തിമമെന്ന പ്രചാരണം കോടതിയെ അപമാനിക്കുന്നതിന് തുല്ല്യം. തിരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും ജനള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള നീക്കമാണിതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
Post Your Comments