കോഴിക്കോട് : ഹിന്ദി വാർത്ത ചാനൽ പുറത്തു വിട്ട അഴിമതി ആരോപണവുമായി ബന്ധപ്പെട്ടു നടത്തിയ വാർത്ത സമ്മേളനത്തിടെ പൊട്ടിക്കരഞ്ഞ് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ. “രാഷ്ട്രീയ ജീവിതത്തിൽ ഇതിലും വലിയ അപമാനം നേരിടാനില്ല. നമ്പി നാരായണൻ പറഞ്ഞത് പോലെ, ആത്മഹത്യ ചെയ്യാൻ കഴിയില്ല. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്ത കാലം വേറെ ഉണ്ടായിട്ടില്ല. സിപിഎം വ്യക്തിഹത്യ നടത്തുന്നു. ചാനലിന്‍റെ സ്റ്റിംഗ് ഓപ്പറേഷന് പിന്നിൽ സിപിഎമ്മിന്‍റെ കോഴിക്കോട് ജില്ലാ ഘടകമാണ്. ജയിക്കാൻ എന്തും ചെയ്യുന്ന പാർട്ടിയായി സിപിഎം മാറി. സിപിഎമ്മിനെപ്പോലുള്ള പാർട്ടി തന്നെയാണ് ഈ ആരോപണത്തിന് പിന്നിൽ. ഇക്കാര്യത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും സിപിഎമ്മിന്‍റെ കോഴിക്കോട് ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും” അദ്ദേഹം ആരോപിച്ചു.
ദേശാഭിമാനിയിൽ കോഴ ആരോപണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഉയർത്തിക്കാട്ടിയായിരുന്നു എം കെ രാഘവൻ വാർത്ത സമ്മേളനം ആരംഭിച്ചത്. ”അപകീർത്തിപ്പെടുത്താൻ എത്ര നീചമായ മാർഗവും നടത്തുന്ന പാർട്ടിയാണ് സിപിഎം. കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊല്ലുകയാണെങ്കിൽ എന്നെ വെട്ടാതെ കൊല്ലുകയായിരുന്നുവെന്നും എല്ലാ മാധ്യമപ്രവർത്തകരും എന്നെക്കുറിച്ച് അന്വേഷിക്കൂ, എന്‍റെ സമ്പാദ്യത്തെക്കുറിച്ചും അന്വേഷിക്കൂവെന്നും എം കെ രാഘവൻ”. പറഞ്ഞു.
Post Your Comments