മുംബൈ : ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാര്‍ട്ടി മഹാരാഷ്ട്രയില്‍നിന്ന് മത്സരിക്കില്ലെന്ന് അറിയിച്ചു. എഎപി മഹാരാഷ്ട്രാ സംസ്ഥാന് സ്റ്റേറ്റ് എക്സിക്യുട്ടീവ് കമ്മിറ്റിയും പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയുമാണ് തീരുമാനമെടുത്തത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ശക്തമായി മത്സരിക്കുമെന്നും അറിയിച്ചു.
അതേസമയം എഎപി നേതാവ് സുധീര്‍ സാവന്ത് സംഘപരിവാറിനെതിരെ ആഞ്ഞടിച്ചു.നിഷ്കളങ്കരായ ആളുകളെ പശു സംരക്ഷണ ഗുണ്ടകള്‍ ക്രൂരമായാണ് ആക്രമിക്കുന്നത്. ഇതിലൂടെ വിഭജനം സൃഷ്ടിക്കുകയുമാണ്. പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബിജെപി സർക്കാർ നശിപ്പിച്ചു. ആസൂത്രണബോര്‍ഡിനെ ഇല്ലാതാക്കി, റിസര്‍വ് ബാങ്കില്‍ നുഴഞ്ഞുകയറി, സിബിഐ, സുപ്രിം കോടതി ഇപ്പോള്‍ സൈന്യത്തില്‍വരെ ബിജെപിയുടെ കടന്നുകയറ്റം എത്തിനിൽക്കുകയാണ്.
രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ബിജെപി സൈന്യത്തെ ഉപയോഗിക്കുന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞത് യുദ്ധത്തില്‍ പങ്കെടുക്കാന്‍ തന്റെ അനുയായികളെ വിടാമെന്നായിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സൈന്യത്തെ മോദിയുടെ സൈന്യം എന്നാണ് വിശേഷിപ്പിച്ചതെന്നും സുധീര്‍ സാവന്ത് പറഞ്ഞു.
Post Your Comments