ജോധ്പൂർ : കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ പ്രതിയായ ബോളിവുഡ് നടന് സല്മാന് ഖാന് നല്കിയ ഹര്‍ജിയില്‍ വിചാരണ മാറ്റിവെച്ചു. ജോധ്പുര്‍ വിചാരണ കോടതി വിധിക്കെതിരായിട്ടാണ് സല്മാന് ഖാന് ഹർജി നൽകിയത്. വിചാരണ ജൂലൈ നാലിലേക്ക് കോടതി മാറ്റി. അടുത്ത തവണ വാദം കേള്‍ക്കുമ്പോള്‍ കേസിലുള്പ്പെട്ടവരെല്ലാം ഉണ്ടാവുമെന്ന് ഉറപ്പാക്കണമെന്ന് കോടതി സല്‍മാന്റെ അഭിഭാഷക സംഘത്തോട് ആവശ്യപ്പെട്ടു.
കേസിൽ ജോധ്പുര്‍ വിചാരണ കോടതി സല്‍മാനെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. പതിനായിരം രൂപ പിഴയും വിധിച്ചു. ഇതിനെതിരായി സല്മാന് രാജസ്ഥാന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ കൂട്ടുപ്രതികളും ബോളിവുഡ് താരങ്ങളുമായ സൈഫ് അലി ഖാന്, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവരെ വിചാരണ കോടതി വെറുതെവിട്ടിരുന്നു.
Post Your Comments