ന്യൂഡൽഹി: വയനാട്ടിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേഠിയിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതിഇറാനി . വോട്ട് വിനിയോഗിക്കുന്നതിന് മുമ്പ് വയനാട്ടിലെ വലത് സ്ഥാനാര്‍ഥിയുടെ എംപിയെന്ന നിലയിലുളള അമേത്തിയിലെ പ്രവര്‍ത്തനം ഒന്ന് വന്ന് കാണൂ ശേഷം മാത്രം വോട്ട് വിനിയോഗിക്കൂ എന്നാണ് വയനാട്ടിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പായി അവര്‍ നല്‍കുന്നത്.
15 വര്‍ഷം രാഹിലിനെ വിശ്വസിച് അവിടുത്തെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് ഇപ്പോള്‍ വയാനാട്ടിലേക്കുളള വരവ്. അവിടെ തോല്‍വി സുനിശ്ചിതമെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിലേക്ക് രാഹുല്‍ ചേക്കേറിയതെന്ന് അവര്‍ പറഞ്ഞു. പിന്നെ എന്താണ് അമേഠിയില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഭയപ്പെടുന്നത്. ജനം ഇനി ഒരിക്കലും വോട്ട് നല്‍കില്ല എന്നുളള ബോധ്യമാണ് വയനാട്ടില്‍ കൂടി നില്‍ക്കാന്‍ ഇപ്പോള്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
യുപിഎ ഭരണകാലത്ത് രാജ്യം കൊള്ളയടിക്കുമ്പോൾ രാഹുൽ മൗനം പാലിച്ച് കൊള്ളക്കാർക്കൊപ്പം നിൽക്കുകയായിരുന്നെന്നും രാഹുലിനും പ്രിയങ്ക വാദ്രക്കും ടുജി സ്പെക്ട്രം അടക്കം പല അഴിമതികളിലും പങ്കുണ്ടെന്നും സ്മൃതി ഇറാനി ആരോപിച്ചു .എംപി എന്ന നിലയിൽ രാഹുലിന്റെ പ്രവർത്തനം എന്താണെന്ന് വിലയിരുത്താന്‍ അല്ലെങ്കില്‍ അമേത്തിയില്‍ നേരിട്ട് വരൂ എന്ന് അവര്‍ പറഞ്ഞു.
അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് രാഹുൽ ഒളിച്ചോടിയത്. ഇനി അമേഠിയിലെ ജനങ്ങളുടെ മനസ്സിൽ രാഹുലിന് സ്ഥാനമില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
Post Your Comments