തൃശൂർ : തിരുവല്ലയിൽ യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ജില്ലയിൽ സമാനരീതിയിൽ മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നു. പ്രണയം നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ തീകൊളുത്തിക്കൊന്നു. തൃശൂർ ചിയാരത്താണ് സംഭവം നടന്നത്. ചിയാരം സ്വദേശി നീതു (22 )ആണ് മരിച്ചത്. പ്രതി വടക്കേക്കാട് സ്വദേശി നിതീഷിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ഇന്ന് രാവിലെ ബുള്ളറ്റിൽ പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയ യുവാവ് അൽപനേരം പെൺകുട്ടിയുമായി സംസാരിച്ചശേഷം കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു.ഏറെ നാളായി പെൺകുട്ടിയെ യുവാവ് ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഇക്കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. സൗഹൃദ എൻജിനീയറിങ് കോളേജിലെ ബിടെക് വിദ്യാർത്ഥിയാണ് പെൺകുട്ടി.
ബൈക്ക് ദുരെ മാറ്റിവെച്ചശേഷം ചെരുപ്പ് ഊരിയിട്ട് വീടിന്റെ പിൻവശത്തെ ഗേറ്റിലൂടെയാണ് നിതീഷ് പെൺകുട്ടിയെ കാണാനെത്തിയത്. പെൺകുട്ടിയുടെ കഴുത്തിൽ പ്രതി കത്തികൊണ്ട് കുത്തിയെന്നും നാട്ടുകാരിൽ ചിലർ സംശയം പറയുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃശൂരിലെ ഒരു സ്വകാര്യ ആശുപതിയിലേക്ക് കൊണ്ടുപോയി. ഇവിടെനിന്നും മൃതദേഹം മെഡിക്കൽ കോളേജിലെത്തിച്ച് ഉടൻ പോസ്റ്റ്മാർട്ട നടപടികൾ ആരംഭിക്കും.ആരോഗ്യനില മോശമായ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അച്ഛന്‍ ഉപേക്ഷിച്ചതിന് പിന്നാലെ മൂന്നാം വയസില്‍ അമ്മയും നഷ്ടപ്പെട്ട നീതു അമ്മാവനൊപ്പമാണ് താമസിച്ചിരുന്നത്.
Post Your Comments