Latest NewsElection NewsIndiaElection 2019

ബിഹാറിലെ രണ്ടാമത്തെ ലാലു താനാണെന്ന് തേജ് പ്രതാപ് യാദവ്

പാറ്റ്‌ന: ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മക്കൾ തമ്മിലുള്ള പൊട്ടിത്തെറി ഒരോ ദിവസം കഴിയുമ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ബിഹാറിലെ രണ്ടാമത്തെ ലാലുപ്രസാദ് യാദവ് താനാണെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലാലുവിന്റെ മൂത്തമകനായ തേജ് പ്രതാപ്  യാദവ്.

ജെഹാനാബാദിൽ തന്റെ വിശ്വസ്തനും ആർജെഡി വിമത സ്ഥാനാർഥിയുമായ ചന്ദ്ര പ്രകാശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കവേ സഹോദരൻ തേജസ്വി യാദവിനെതിരേ പരോക്ഷമായി തേജ്പ്രതാപ് യാദവ് രംഗത്തെത്തി.

‘അദ്ദേഹം (ലാലു) വളരെ ഊർജസ്വലനായ ഒരു മനുഷ്യനാണ്. ദിവസം 10-12 പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. എന്നാൽ ഇപ്പോൾ നേതാക്കൾ രണ്ടോ നാലോ പരിപാടികൾ കഴിഞ്ഞാൽ തളരും’- തേജ്പ്രതാപ് പറഞ്ഞു. കഴിഞ്ഞദിവസം ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തേജസ്വി കുറേ റാലികളിൽ പങ്കെടുത്തിരുന്നില്ല.

ലാലു കാലിത്തീറ്റ കുംഭകോണക്കേസിൽ ജയിലിലായശേഷം തേജസ്വിയാണ് പാർട്ടിയെ നിയന്ത്രിക്കുന്നത്. ജെഹാനാബാദിലെ സ്ഥാനാർഥിപ്രഖ്യാപനത്തിൽ തേജസ്വിയുടെ അധികാരത്തെ ചോദ്യംചെയ്തുകൊണ്ട് തേജ്പ്രതാപ് രംഗത്തുവന്നത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ചെരിപ്പുനക്കികൾക്ക് വരെ പാർട്ടി ടിക്കറ്റ് നൽകിയെന്നായിരുന്നു തേജ്പ്രതാപിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button