ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബിജെപിയുടെ അസഹിഷ്ണുതാ മനോഭാവത്തിന്റെ അവസാനത്തെ സാക്ഷ്യമാണ് ഈ സംഭവത്തിലൂടെ തെളിഞ്ഞു വരുന്നതെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റുപോകുമെന്ന് ഭീതിയാണ് ബിജെപിയെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്നും ആക്രമണ സമയത്ത് നോക്കുകുത്തികളായി നിന്ന ഡല്‍ഹി പോലീസ് ഇതിന് മറുപടി നല്‍കണമെന്നും നായിഡു ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളിലൂടെ പ്രതിപക്ഷത്തെ തളര്‍ത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും ഇതൊന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ അല്ലെന്നു ബിജെപി മനസിലാക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മോത്തിബാഗില്‍ റോഡ് ഷോയ്ക്കിടെ ആയിരുന്നു സംഭവം. തുറന്ന വാഹനത്തില്‍ അതിക്രമിച്ചെത്തിയ യുവാവ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കരണത്തടിക്കുകയായിരുന്നു.മോട്ടര്‍ നഗര്‍ പ്രദേശത്തെ പ്രചാണത്തിനിടെ ആള്‍ക്കൂട്ടത്തെ കൈവീശി കാണിക്കേകവേ ആയിരുന്നു കേജരിവാളിനെ ആക്രമിച്ചത്.
Post Your Comments