ഡൽഹി : ഒഡീഷൻ തീരത്ത് ഫോനി ചുഴലികാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകുകയും കൃത്യസമയത്ത് ആവശ്യമായ സജീകരണങ്ങൾ നടത്തി വൻ ദുരന്തം ഒഴിവാക്കിയ ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം. 12 ലക്ഷം ആളുകളെയാണ് ഒഡീഷയിൽ അതിവേഗം ഒഴിപ്പിച്ചത്. അതുകൊണ്ടുതന്നെ മരണസംഖ്യ കുറയുകയും ചെയ്തു.
കൊടുങ്കാറ്റിന്റെ ആഘാതം മുന്‍കൂട്ടി കണ്ട് ആളുകളെ ഒഴിപ്പിച്ചതിനാല്‍ നിരവധി ജീവന്‍ രക്ഷിക്കാനായതായി ഐക്യരാഷ്ട്രസഭയുടെ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ വ്യക്തമാക്കി.ചുഴലിക്കാറ്റില്‍ 14 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.1999,ല്‍ ചുഴലിക്കാറ്റ് 30 മണിക്കൂറോളം ഒഡീഷയില്‍ വീശിയപ്പോൾ നിരവധി ആളുകൾ മരിച്ചിരുന്നു.
Post Your Comments