റിയാദ്: സൗറി അറേബ്യയില്‍ ശനിയാഴ്ച റമദാൻ മാസപ്പിറവി കാണാന്‍ സാധിച്ചില്ല. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം തിങ്കളാഴ്ച ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ന് ശഅ്ബാന്‍ 30 പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണിത്.
ശനിയാഴ്ച ശഅ്ബാന്‍ 29 ആയതിനാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ മാസപ്പിറവി എവിടേയും ദൃശ്യമായില്ല. ഇന്നും മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശമുണ്ട്. റമദാന് വ്രതാരംഭം തിങ്കളാഴ്ച ആയിരിക്കുമെന്ന് സൗദി അറേബ്യ സുപ്രീം കോടതിയും ബഹ്റെയ്ന് സുപ്രീം കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് അഫയേഴ്സും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments