ആലപ്പുഴ• പിണറായി വിജയൻ ഭരണമേറ്റതു മുതൽ കേരളത്തിൽ തീവ്രവാദ പ്രവർത്തനം ശക്തിയാർജ്ജിച്ചിരിക്കുകയാണെന്നും കേരളം തീവ്രവാദപ്രവർത്തനങ്ങളുടെ നഴ്സറി ആയി മാറിയെന്നും ബി.ജെ.പി. സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ കണ്ണൂർ അടക്കമുള്ള പാർട്ടി ഗ്രാമങ്ങളിലാണ് തീവ്രവാദം ശക്തി പ്രാപിച്ചിരിക്കുന്നത് എന്നത് ഇതിന്റെ തെളിവാണ്. ന്യൂനപക്ഷ പ്രീണനമെന്ന മുന്തിരി കാട്ടി കേവലം അധികാര രാഷ്ട്രീയത്തിനു വേണ്ടി സി.പി.എം തീവ്രവാദികൾക്ക് കുട പിടിക്കുകയാണ്. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ സി.പി.എം എടുത്ത തീരുമാനങ്ങൾ മത-തീവ്രവാദികളുടെ ഒത്താശയോടുകൂടി ആയിരുന്നു എന്ന് ഇപ്പോൾ ഉറപ്പായിരിക്കുകയാണ്. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം കോർ കമ്മറ്റി ആരോപിച്ചു.
സംസ്ഥാന സമിതി അംഗവും ജില്ലാ സെൽ കോഡിനേറ്ററുമായ ആർ.ഉണ്ണികൃഷ്ണൻ യോഗം ഉത്‌ഘാടനം ചെയ്തു.
ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രഭാരിയും ജില്ലാ സെക്രട്ടറിയുമായ എൽ.പി. ജയചന്ദ്രൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. തുടന്ന് തിരഞ്ഞെടുപ്പ് അവലോകനം നടന്നു. ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി.മോഹനൻ, കെ.പി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Post Your Comments