KeralaLatest News

തൊടുപുഴ സംഭവം; ഇളയ കുട്ടിയെ പിതാവിന്റെ വീട്ടുകാര്‍ക്ക് കൈമാറും

തൊടുപുഴ: 7 വയസുകാരനെ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഇടുക്കി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെയാണു കൊല്ലപ്പെട്ട കുട്ടിയുടെ മുത്തശ്ശി രഹസ്യമൊഴി നല്‍കിയത്. 7 വയസുകാരന്റെ അനുജനും മുത്തശ്ശിയോടൊപ്പം ഉണ്ടായിരുന്നു. കുട്ടികളെ പ്രതി അരുണ്‍ ആനന്ദ് ആക്രമിച്ചതു സംബന്ധിച്ചും പിന്നീട് ഇളയകുട്ടി ഇതേക്കുറിച്ചു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോടു പറഞ്ഞതുമെല്ലാം മൊഴിയായി രേഖപ്പെടുത്തി. അരുണ്‍ ആനന്ദിനു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഇയാളില്‍നിന്നു ഭീഷണി ഉയര്‍ന്നിരുന്നതായും മുത്തശ്ശി പറഞ്ഞെന്നാണു സൂചന.

മകന്റെ മരണത്തിനുശേഷം കൗണ്‍സിലിങ്ങും ചികിത്സയുമായി കഴിയുകയാണു യുവതി. ഇവര്‍ പൂര്‍വ സ്ഥിതിയിലെത്തിയശേഷം വീണ്ടും മൊഴിയെടുത്തേക്കും. ഇളയ കുട്ടിയെ കുട്ടിയുടെ പിതാവിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്കു കൈമാറാനും തീരുമാനമായി. തിങ്കളാഴ്ച കുട്ടിയെ കൈമാറിയേക്കുമെന്നു ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. കുട്ടിയുടെ അമ്മയുടെയും മുത്തശിയുടെയും കയ്യില്‍ ഇളയകുട്ടി സുരക്ഷിതനല്ലെന്ന പരാതിയിലാണു നടപടി. എന്നാല്‍ കുട്ടിയുടെ അമ്മയുടെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button