KeralaLatest News

ഏജന്റിന്റെ വഞ്ചന; മക്കയില്‍ കുടുങ്ങിയത് 84 മലയാളി തീര്‍ഥാടകര്‍

ഏജന്റ് പണമടയ്ക്കാത്തതു മൂലം മക്കയില്‍ കുടുങ്ങിയത് 84 മലയാളികള്‍. പ്രശ്‌നത്തില്‍ ഹജ്ജ്-ഉംറ മന്ത്രാലയം ഇടപെടല്‍ നടത്തുമെന്നറിയിച്ചു. പാലക്കാട് മണ്ണാര്‍ക്കാടുള്ള ഗ്ലോബല്‍ ഗെയ്ഡ് ട്രാവല്‍സിന് കീഴില്‍ വന്ന തീര്‍ഥാടകരാണ് ഹോട്ടല്‍ തുകയും യാത്രാ ടിക്കറ്റ് തുകയും ഏജന്റ് അടക്കാതിരുന്നതോടെ മക്കയില്‍ കുടുങ്ങിയത്. കഴിഞ്ഞ മാസം 24 മുതലെത്തിയ തീര്‍ഥാടകരുടെ സംഘമാണ്  കുടുങ്ങിയത്

കേരളത്തിലെ പ്രമുഖ ചാനലാണ് വാര്‍ത്ത് പുറത്തുവിട്ടത്. മണ്ണാര്‍ക്കാട് ആസ്ഥാനമായുള്ളതാണ് ട്രാവല്‍സ്. ഇവര്‍ക്ക് കീഴില്‍ വ്യത്യസ്ത സംഘമായാണ് തീര്‍ഥാടകരെ മക്കയിലെത്തിച്ചത്. എന്നാല്‍ ട്രാവല്‍സിലെ ആരും തന്നെ ഇവരെ മക്കയില്‍ സ്വീകരിക്കാനുണ്ടായില്ല. വഞ്ചിക്കപ്പെട്ടവര്‍ക്ക് വേണ്ട വേണ്ട സൗകര്യമൊരുക്കാന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സൗദിയിലെ ഏജന്റിനെ വിളിച്ചു വരുത്തിയിട്ടുണ്ട്.

ട്രാവല്‍സുമായി ബന്ധപ്പെട്ടപ്പോഴാണ് ഹോട്ടലിനും മടക്ക യാത്രക്കുമുള്ള പണമടച്ചിട്ടില്ല എന്ന വിവരം പുറത്തറിയുന്നത്. ഇതോടെ തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം മുടങ്ങി. 15 ദിവസത്തെ ഉംറ വിസ പൂര്‍ത്തിയാക്കി ഈ മാസം 8ന് നാട്ടിലേക്ക് മടങ്ങേണ്ടവരുണ്ട് ഇക്കൂട്ടത്തില്‍. അമ്പതോളം സ്ത്രീകളാണിതില്‍. അവശരായ രോഗികളും ഈ കൂട്ടത്തിലുണ്ട്. അതിനിടയില്‍ പണമടയ്ക്കാത്തതിനാല്‍ ഹോട്ടലില്‍ നിന്നും ഇവരെ ഇറക്കിവിടാനള്ള നടപടിയും ഉണ്ടായി.പ്രശ്‌ന പരിഹാരത്തിന് മന്ത്രാലയം ഇടപെട്ടതോടെ ഹോട്ടലില്‍ തുടരുകയാണിവര്‍. ഇന്ന് പരിഹാരം കാണുമെന്ന പ്രതീക്ഷയോടെ. മടക്കയാത്രക്കുള്ള പാസ്‌പോര്‍ട്ടും ഏജന്റിന്റെ കൈവശമാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button