Latest NewsTechnology

സ്കാനിങ്ങിൽ ആയിരം വർഷം പഴക്കമുള്ള ബുദ്ധ പ്രതിമയുടെ ഉള്ളിൽ നിന്ന് ലഭിച്ചത് കണ്ട് ഞെട്ടി പുരാവസ്തുഗവേഷകർ

സ്കാനിങ്ങിൽ ആയിരം വർഷം പഴക്കമുള്ള ബുദ്ധ പ്രതിമയുടെ ഉള്ളിലെന്താണെന്ന് കണ്ട് ഞെട്ടി പുരാവസ്തു ​ഗവേഷകർ. സ്വയം ‘മമ്മി’യാവുക.. അത് ചൈനയിലെ ബുദ്ധ സന്യാസിമാർക്കിടയിൽ നിലനിന്നിരുന്ന ധ്യാന മുറകളുടെ പരമകാഷ്ഠ എന്ന് തന്നെ പറയാവുന്ന ഒന്നായിരുന്നു. വളരെ ചുരുക്കം ചിലർക്കു മാത്രം ചെയ്യാൻ സാധിച്ചിരുന്ന ഒന്നും.

എന്നാൽ അടുത്തിടെയാണ് ചൈനയിലെ പുരാവസ്തുഗവേഷകർ തങ്ങൾക്കു കിട്ടിയ ഒരു ബുദ്ധപ്രതിമയെ സ്കാൻ ചെയ്തു പരിശോധിക്കാൻ തീരുമാനിച്ചത്. സ്കാൻ റിസൾട്ടുകൾ വന്നപ്പോൾ അവർ ഞെട്ടിപ്പോയി. അതിനുള്ളിൽ അവർ കണ്ടെത്തിയത് പത്മാസനത്തിൽ ഇരുന്ന നിലയിൽ മരിച്ചുപോയ ഒരു ബുദ്ധഭിക്ഷുവിന്റെ അസ്ഥികൂടമാണ്.

നിലവിൽ കണ്ടെത്തിയ പുരാവസ്തുരേഖകൾ പ്രകാരം അത് സാങ്ങ് എന്നുപേരായ ഒരു ബുദ്ധ സന്യാസിയുടേതാണ്. 1100 ADയിൽ ജീവിച്ചിരുന്ന അദ്ദേഹം ഒരു ധ്യാന വിദ്യാലയത്തിന്റെ കുലപതിയായിരുന്നു. അദ്ദേഹമാണ്, ചൈനയിലെ ബുദ്ധഭിക്ഷുക്കൾക്കിടയിൽ അപൂർവങ്ങളിൽ അപൂർവം എന്നുതന്നെ പറയാവുന്ന ഈ സാഹസത്തിനു മുതിർന്നത് – സ്വയം ഒരു മമ്മിയായി മാറുക. വിചാരിക്കുന്നത്ര എളുപ്പമല്ല ഈ പ്രക്രിയ. ഈ ബുദ്ധപ്രതിമ ഒരുപതു വർഷങ്ങൾക്കു മുമ്പ് ചൈനയിൽ നിന്നും ഒരു ഡച്ച് പുരാവസ്തു ഭ്രാന്തൻ മോഷ്ടിച്ച് കടത്തിയതായിരുന്നു. ചൈനയിലെ യാങ്ങ് ചുൻ പ്രവിശ്യയിലെ മുതിർന്ന പൗരന്മാരുടെ സംഘം തങ്ങളുടെ പൂര്വികന്റെ ഭൗതികാവശിഷ്ടങ്ങളടങ്ങിയ ഈ ബുദ്ധപ്രതിമ തിരിച്ചു താരം വേണ്ടി അന്ന് മുതൽ പരിശ്രമിക്കുകയാണ്.

ഇതിന് മുൻപും ഈ പ്രതിമ പഠനവിധേയമാക്കപ്പെട്ടിരുന്നു, 2015 -ൽ ഈ പ്രതിമയിയ്ക്കുള്ളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയപ്പോൾ പുരാതനമായ ചൈനീസ് അക്ഷരങ്ങൾ അടങ്ങിയ അഴുകിയ വസ്തുക്കളാണ് കിട്ടിയത്. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് പത്മാസനത്തിൽ ഇരിക്കുന്ന ബുദ്ധഭിക്ഷുവിന്റെ രൂപം തെളിഞ്ഞു വന്നത്. ഈ പുതിയ കണ്ടുപിടുത്തതിന്റെ വെളിച്ചത്തിൽ സ്വയം മമ്മിയായ ഈ ഭിക്ഷുവിന്റെ ഭൗതികാവശിഷ്ടങ്ങൾക്കുമേൽ റേഡിയോ കാർബൺ ഡേറ്റിങ്ങ് അടക്കമുള്ള സാങ്കേതികവിദ്യകളുപയോഗപ്പെടുത്തി പുരാവസ്തു ഗവേഷകരും, ടെക്സ്റ്റൈൽ അനലിസ്റ്റുകളും ഒക്കെ ചേർന്ന് അമേഴ്‌സ്‌ഫോർട്ടിലെ മിയാന്ദാർ മേടിക്കാൻ സെന്ററിൽ വിശദമായ പഠനങ്ങൾ പുരോഗമിക്കുകയാണ് ഇപ്പോൾ.

shortlink

Post Your Comments


Back to top button