Latest NewsIndia

നീറ്റ് പരീക്ഷയില്‍ തോറ്റതിന് വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കി

ചെന്നൈ: നീറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് തമിഴ്‌നാട്ടില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. 17 വയസ്സുള്ള തിരിപ്പൂര്‍ വെന്‍ലിയങ്കാട് സ്വദേശിനി എസ് ഋതുശ്രീ, തിരുപ്പൂര്‍ സ്വദേശിനി വൈശ്യ എന്നീ വിദ്യാര്‍ത്ഥികളണ് മരിച്ചത്. ഇരുവരും പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു.

ഋതുശ്രീ വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. പ്ലസ് ടു പരീക്ഷയില്‍ 98 ശതമാനം മാര്‍ക്ക് നേടിയ ഋതുശ്രീക്ക് ഒരുമാര്‍ക്കിനാണ് നീറ്റ് യോഗ്യത നഷ്ടമായത്. 500ല്‍ 490 മാര്‍ക്കാണ് പ്ലസ് ടു പരീക്ഷയില്‍ ഋതു ശ്രീ നേടിയിരുന്നത്. വീടിനകത്ത് സാരിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഋതുശ്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

തഞ്ചാവൂര്‍ പട്ടുകോട്ടൈ സ്വദേശിനി വൈശ്യ തീകൊളുത്തിയാണ് ജീവനൊടുക്കിയത്. പ്ലസ് ടുവിന് 90 ശതമാനം മാര്‍ക്കായിരുന്നു വൈശ്യ നേടിയിരുന്നത്.

ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ 48.57% പേരാണ് തമിഴ്‌നാട്ടില്‍ നിന്നും യോഗ്യത നേടിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനിത എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് നീറ്റ് പരീക്ഷയ്ക്ക് എതിരെ വലിയ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button